Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:16 am

Menu

Published on May 9, 2013 at 5:57 am

രാഹുല്‍-മോഡി സെമിഫൈനല്‍; വിജയം രാഹുലിനൊപ്പം

rhulmodi-semifinalrahul-to-be-won

ബംഗളൂരു: മോഡി-രാഹുല്‍ പോരാട്ടത്തില്‍ വിജയം രാഹുലിനൊപ്പം. കോണ്‍ഗ്രസ് ഉപാധ്യക്ഷനായതിനുശേഷമുള്ള രാഹുലിന്‍െറയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡില്‍ തിരിച്ചെത്തിയ മോഡിയുടെയും കന്നി തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടക. അഴിമതിയും ഉള്‍പ്പോരും കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായ ബി.ജെ.പിക്ക് ജീവവായു ആയിട്ടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയത്. എന്നാല്‍, തന്ത്രപരമായി, തന്‍െറ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് കോട്ടംതട്ടാത്ത രീതിയില്‍ ബി.ജെ.പി കോട്ടകളില്‍ മാത്രം പ്രചാരണം നടത്തിയ മോഡിക്ക് അവിടെപ്പോലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.ബംഗളൂരുവിലാണ് മോഡി ആദ്യഘട്ട പ്രചാരണം നടത്തിയത്. ബംഗളൂരു ജില്ലയിലെ 28 മണ്ഡലങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. അഞ്ച് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു. ബെല്‍ഗാമിലും മോഡിപ്രഭാവം പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണ ഒമ്പത് സീറ്റുമായി ബി.ജെ.പി കരുത്തു കാട്ടിയപ്പോള്‍ ഇത്തവണ എട്ടിലേക്ക് ചുരുങ്ങി. മൈസൂര്‍, ബെല്‍ഗാം, മാണ്ഡ്യ, റായ്ചൂര്‍, കോലാര്‍, ഹാസന്‍, ഗുല്‍ബര്‍ഗ, ഹാവേരി തുടങ്ങിയ ജില്ലകളില്‍ രണ്ടു ഘട്ടങ്ങളിലായാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയത്. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് നേതൃത്വം നല്‍കിയ എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം നേടി. ഹാവേരിയില്‍ ആറ് മണ്ഡലങ്ങളില്‍ നാലിലും കോണ്‍ഗ്രസ് ജയിച്ചു. 2008ല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. മൈസൂരില്‍ 10 സീറ്റില്‍ ഏഴും കോണ്‍ഗ്രസ് സ്വന്തമാക്കി. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ബെല്‍ഗാമിലും സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കാന്‍ രാഹുലിന്‍െറ പ്രചാരണങ്ങള്‍ക്കായി. ആറു സീറ്റുമായി കോണ്‍ഗ്രസ് ബെല്‍ഗാമില്‍ ബി.ജെ.പിക്കു പിന്നില്‍ രണ്ടാമതായി.

Loading...

Leave a Reply

Your email address will not be published.

More News