Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:59 am

Menu

Published on January 10, 2014 at 10:35 am

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായർ പുതുപ്പള്ളിയിൽ.

saritha-nair-visits-puthuppapally

കൊച്ചി:എറണാകുളത്തെ  കോടതിയില്‍ ഹാജരാക്കിയ  സോളാര്‍ തട്ടിപ്പുകേസ് പ്രതി  സരിത എസ് നായരെ പുതുപ്പള്ളി വഴി ജയിലിൽ കൊണ്ടുപോയത് വിവാദമാകുന്നു. സരിതയെ എന്തിനാണ് ഹൈക്കോടതി വഴി കൊണ്ടുപോയതെന്ന്  ഹൈക്കോടതി ചോദിച്ചു.ഗതാഗതക്കുരുക്കുമൂലമാണ് ഇങ്ങനെ കൊണ്ടുപോയതെന്നാണ് സർക്കാർ മറുപടി നല്കിയത്.എന്നാൽ സർക്കാർ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു.സരിതക്ക് ജയിലില്‍ ലഭിക്കുന്ന ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും,സാധാരണ പ്രതികള്‍ക്ക് ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്ത്രം മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ സരിതയ്ക്ക് ജയിലിൽ ഇത്രയധികം വസ്‌ത്രങ്ങൾ എങ്ങനെ ലഭിക്കുന്നു എന്നും   ഹൈക്കോടതി ചോദിച്ചു. സർക്കാർ സരിതയ്ക്ക് ജയിലിൽ ബ്യൂട്ടീഷ്യനെ ഏർപെടുത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.  ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദാണ് സരിതയുടെ പുതുപ്പള്ളി യാത്രയെ കുറിച്ചും ജയിലില്‍ സരിതക്ക് നല്‍കുന്ന പ്രത്യേക സൗകര്യങ്ങളെ കുറിച്ചും സര്‍ക്കാരിനോട് ചോദിച്ചത്. സരിതയ്ക്ക്  ഇത്രയും വില കൂടിയ സാരികൾ ജയിലിൽ എത്തിക്കുന്നത് ആരാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.പുതുപ്പള്ളി വഴി സരിതയെ കൊണ്ടുപപോയത് ജനങ്ങളെല്ലാവരും കാണുന്നുണ്ടെന്നായിരുന്നുവെന്നും കോടതി പറഞ്ഞു.   കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ലെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാർ  മാഫിയകളുമായും ഗുണ്ടകളുമായും  കൂട്ടുകെട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് ഭരണനേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും കോടതി പറഞ്ഞു. കടകംപള്ളി കേസിനു പിന്നിലുള്ളവരെ അറസ്റ്റ്ചെയ്ത് വേണ്ട രീതിയില്‍ ചോദ്യംചെയ്താലേ സത്യം പുറത്തുവരൂ എന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News