Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നാണ് അക്കരെ അക്കരെ അക്കരെ. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1990ലാണ്.ഒരു മ്യൂസിയത്തില്‍ നിന്ന് കിരീടം മോഷണം പോയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ദാസന്‍ എന്ന കഥാപാത്രവും ശ്രീനിവാസന്റെ വിജയന്‍ എന്ന കഥാപാത്രവും അമേരിക്കയിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.എന്നാല്‍ ചിത്രത്തിന് വേണ്ടി പ്രിയനും ശ്രീനിവാസനും ഇങ്ങനെ ഒരു പ്രമേയം കിട്ടുന്നത് ഒരു മലയാളി ഡി.ജി.പിയില്‍ നിന്നായിരുന്നു.കോട്ടയം സ്വദേശിയായ തമിഴ്‌നാട് ഡിജിപിയായിരുന്നു കെകെ രാജശേഖരന്‍.
1980-87കളില്‍ തമിഴ്‌നാട്ടില്‍ നടന്ന സംഭവമായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത ക്ഷേത്രങ്ങളിലെ നടരാജ വിഗ്രഹങ്ങള്‍ തുടര്‍ച്ചയായി മോഷണം പോയി. അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തിയതായി അറിഞ്ഞു. വിദേശത്തേക്ക് കടത്തിയ വിഗ്രഹങ്ങളെ കുറിച്ച് അന്വേഷിക്കാനായി നിയമിച്ചത് അക്കാലത്തെ തമിഴ്‌നാട്ടിലെ മലയാളി ഡിജിപിയായിരുന്ന രാജശേഖരനായിരുന്നു.പ്രധാനമായും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കുമാണ് വിഗ്രഹങ്ങള്‍ കടത്തിയത്. അവിടെ എത്തി നടത്തിയ അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ പിടിച്ചെടുത്ത് നാട്ടിലെത്തിച്ചു. അവിടുത്തെ മ്യൂസിയങ്ങളില്‍ നിന്നായിരുന്നു വിഗ്രഹങ്ങള്‍ പിടിച്ചെത്തത്. ആ സമയത്ത് പത്രങ്ങളില്‍ ഇതേകുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയാണ് പ്രിയദര്‍ശനും ശ്രീനിവാസനും അക്കരെ അക്കരെ അക്കരെ എന്ന ചിത്രം ഒരുക്കുന്നത്.
Leave a Reply