Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: ഉറപ്പിച്ച വിവാഹം മുടങ്ങുന്നതും വധു ഒളിച്ചോടുന്നതും എല്ലാം നമ്മുടെ നാട്ടിൽ പതിവ് വാര്‍ത്തയാണ്. എന്നാല്‍ വിവാഹത്തിനു മുന്നോടിയായി നടന്ന സ്വീകരണച്ചടങ്ങില്‍ കാമുകന്‍ എത്തിയതിനെത്തുടര്‍ന്നു വിവാഹം മുടങ്ങി. കൊല്ലത്താണ് സംഭവം. കഴിഞ്ഞദിവസം രാത്രി കൊല്ലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങാണ് വേദി. പുള്ളിക്കട സ്വദേശിയായ യുവതിയും ഓച്ചിറ സ്വദേശിയായ യുവാവുമായുള്ള വിവാഹം അടുത്തദിവസം ഇതേ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്നതാണ്. വിവാഹത്തിനു മുന്നോടിയായ സ്വീകരണചടങ്ങില്‍ കാമുകനും സുഹൃത്തുക്കളും എത്തിയതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നു ചെറിയതോതില്‍ സംഘര്‍ഷമായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ പെണ്‍കുട്ടിക്കു പുടവയുമായെത്തിയ വരന്‍ വിവാഹം വേണ്ടെന്ന് അറിയിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കാമുകനൊപ്പം പോകാന്‍ യുവതി തയാറായതോടെ നഷ്ടപരിഹാരത്തുക വധുവിന്റെ വീട്ടുകാരും കാമുകനും ചേര്‍ന്നു നല്‍കാന്‍ ധാരണയായി. പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ കമിതാക്കളെ തൊട്ടടുത്ത ക്ഷേത്രത്തില്‍ എത്തിച്ചു താലികെട്ടിക്കുകയും ചെയ്തു. പുടവയുമായെത്തിയ ‘യഥാര്‍ഥ’വരന്‍ നഷ്ടപരിഹാരം വാങ്ങി സ്ഥലംവിട്ടു.
Leave a Reply