Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ടെക്നോപാര്‍ക്ക് മുന്‍ മേധാവി ജി.വിജയരാഘവന്‍,ഡോ.അച്യുത് ശങ്കര്‍ എന്നിവരെയും സി.പി.എം നിര്‍ദേശിക്കുന്ന ഒരു വിദഗ്ധനെയും ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇക്കാര്യം അറിയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ചു.നവംബറിലാണ് സി. സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ താന്‍ ക്ഷണിച്ചത്.അന്നു തൻറെ ഓഫിസില്‍ ജോലി ചെയ്തിരുന്ന പ്യൂണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടുണ്ട് എന്നായിരുന്നു ആരോപണം.14 ദിവസംവരെ സി. സി. ടി. വി ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. സംഭവം നടന്ന ഉടനെ ആരോപണം വന്ന പശ്ചാത്തലത്തിലാണ് അന്ന് അത് പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത്.അന്ന് അങ്ങനെയൊരു ദൃശ്യമേ ഉണ്ടായിരുന്നില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണവും അടിസ്ഥാനരഹിതമായിരുന്നു.ജോലിയില്‍ വീഴ്ചവരുത്തിയതിന് ഓഫിസില്‍നിന്ന് ഇവരെ മാറ്റുകയും ചെയ്തിരുന്നു. വെബിലൂടെയുള്ള തത്സമയ സംപ്രേഷണം അന്നും ഇന്നും റെക്കോഡ് ചെയ്യാറില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഈ സാഹചര്യത്തിലാണ് സി.പി.എം നിര്‍ദേശിക്കുന്ന വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കുന്നത് .
Leave a Reply