Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാലും പത്മരാജനും തമ്മിലുണ്ടായിരുന്ന സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും കുസൃതി ഒപ്പിക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ലായിരുന്നു.അന്നത്തെ അവരുടെ കുസൃതികൾ ഈ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നത് നെടുമുടി വേണുവാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നെടുമുടി വേണുവിൽ നിന്നും കേട്ട ചില കഥകൾ അനൂപ് മേനോൻ പങ്കുവച്ചു. അതിലൊന്നാണ് മോഹൻലാലും പത്മരാജനും രാത്രി മതിൽ ചാടി മൈസൂർ കൊട്ടാരത്തിൽ കയറിയത്.
പാവാടയുടെ സെറ്റിൽ താൻ ഏറ്റവും ആസ്വദിച്ചത് വേണുച്ചേട്ടനുമായുള്ള സംഭാഷണങ്ങളായിരുന്നു.വേണുച്ചേട്ടനിലൂടെ 35 വർഷത്തെ സിനിമാ ചരിത്രം ഏകദേശം ഞങ്ങളുടെ കാതുകളിലെത്തി. ആ കഥകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത്, ആ കാലത്ത് ഉണ്ടായിരുന്ന ഒരു സാഹസികത ഞങ്ങളുടെ തലമറയ്ക്ക് ഇപ്പോൾ ഇല്ലെന്നാണ്. ചില കഥകൾ ഒരുപാട് അതിശയപ്പെടുത്തി- അനൂപ് മേനോന്‍ പറയുന്നു.
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ലാലേട്ടനും പത്മരാജൻ സാറും രാത്രി മതിൽ ചാടി മൈസൂര്‍ കൊട്ടാരത്തിനകത്ത് കടന്നതും സിംഹാസനത്തിലിരുന്നതുമൊക്കെ വേണുച്ചേട്ടൻ പറഞ്ഞ് കേട്ടപ്പോൾ അതിശയം തോന്നി.എന്താണ് ആത്മകഥ എഴുതാത്തത് എന്ന് ഞാന്‍ വേണുച്ചേട്ടനോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എല്ലാം തുറന്ന് എഴുതാന്‍ പറ്റില്ല. എല്ലാം തുറന്ന് എഴുതിയില്ലെങ്കില്‍ അത് ആത്മകഥ ആകില്ല’ എന്നാണ്.- അനൂപ് മേനോന്‍ പറഞ്ഞു.
Leave a Reply