Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാതെ ഏകദിന, ട്വന്‍റി20 നായകസ്ഥാനം മാത്രം ഉപേക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.
ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാന്‍ ധോണി തീരുമാനിച്ചിരുന്നെങ്കില്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിനു മുന്നില്‍ ധര്‍ണ നടത്തുന്ന ആദ്യ വ്യക്തി താനാകുമായിരുന്നുവെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും വിനാശകാരിയായ ഒരു കളിക്കാരനാണ് ധോണി. ഒരു ഓവറിനുള്ളില്‍ ഒരു മത്സരത്തിന്‍റെ ഗതി മാറ്റിമറിക്കാനാന്‍ തക്ക കെല്‍പ്പുള്ള കളിക്കാരനാണ് അദ്ദേഹം. ധോണിയെ ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള സമയമാണിത്. അതിനാല്‍ തന്നെ കളത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഗവാസ്കര്‍ അിപ്രായപ്പെട്ടു.
ബാറ്റിങ്ങ് ഓര്‍ഡറില്‍ നാലമനായോ അഞ്ചാമനായോ ധോണിയെ കോഹ്ലി ഉപയോഗിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്നും മികച്ച ഫിനിഷറാണ് ധോണി. പക്ഷേ നാലമനായോ അഞ്ചാമനായോ ക്രീസിലെത്തി മികച്ച ഒരു ഇന്നിംഗ്സ്ങ്സ്പുറത്തെടുത്ത് ഫിനിഷ് ചെയ്യാനും ധോണിക്ക് കഴിയുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഏകദിന, ട്വന്‍റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതായി ധോണി ബി.സി.സി.ഐയെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ധോണിയുടെ രാജി. അതേ സമയം ടീമില്‍ തുടരുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ധോണിയുടെ രാജിവിവരം അറിയിച്ചത്.
Leave a Reply