Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരനോട്ടം ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈയെടുക്കുന്നു. കെഎസ്‌എഫ്‌ഡിസി താരത്തിനു സമ്മാനിച്ച ക്യാമറ തിരികെ നല്‍കി വിവാദം അവസാനിപ്പിക്കാനാണ് ശ്രമം. മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്കെത്തിയ തിരനോട്ടം എന്ന ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒപ്പിയെടുത്തതത് ഈ ക്യാമറക്കണ്ണുകളിലൂടെയായിരുന്നു. അത് സ്വന്താമാക്കനുള്ള ആഗ്രഹം മുഖ്യമന്ത്രി പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
മറ്റൊരു ക്യാമറ പകരം നല്‍കിയാണ് കെഎസ്എഫ്ഡിസിയുടെ ശേഖരത്തിലുള്ള ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. എന്നാല്‍, കെഎസ്എഫ്ഡിസിയുടെ ശേഖരണത്തിലുള്ള ക്യാമറ പൊതുസ്വത്തായതിനാല്‍ ലേലം വിളിക്കാതെ കൊടുക്കുന്നത് നിയമവിരുദ്ധമാണ്. പുരാവസ്തു എന്ന നിലയില്‍ ലേലത്തിന് വച്ചാല്‍ കോടികള്‍ ലഭിക്കാവുന്ന വസ്തു ചട്ടവിരുദ്ധമായാണ് നടന് നല്‍കിയെതെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട ജി ഹരികുമാര്‍ വിജിലന്‍സില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കെഎസ്‌എഫ്‌ഡിസിയുടെ ശേഖരത്തിലുണ്ടായിരുന്ന ക്യാമറ മോഹന്‍ലാല്‍ മറ്റൊരു ക്യാമറ പകരം നല്‍കിയാണ് സ്വന്തമാക്കിയത്. എന്നാല്‍, നിയമപരമായി ഇതു ശരിയല്ല. കെഎസ്‌എഫ്‌ഡിസിയുടെ കൈവശമുളള ക്യാമറ പൊതു സ്വത്തായതിനാല്‍ അത് ലേലത്തിലൂടെ മാത്രമേ മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കൂ. പുരാവസ്‌തുവെന്ന നിലയില്‍ ലേലത്തിന് വച്ചാല്‍ കോടികള്‍ ലഭിക്കാമായിരുന്ന ക്യാമറയാണ് നിയമം മറികടന്ന് മോഹന്‍ലാല്‍ സ്വന്തമാക്കിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
മോഹന്‍ലാലിൻറെ സിനിമാ ജീവിതത്തിലെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറയുടെ കൈമാറ്റമാണ് വിവാദമായത്.എന്തായാലും നിയമകുരുക്കില്‍പ്പെട്ട് ശ്വാസം മുട്ടാന്‍ തയ്യാറല്ലാത്തതുകൊണ്ടാകും മോഹന്‍ലാല്‍ ക്യാമറ തിരിച്ചുനല്‍കി വിവാദങ്ങളില്‍ നിന്ന് തലയൂരുകയാണ്.
Leave a Reply