Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിഹാറില്‍ മാവോവാദികള്‍ ധന്‍ബാദ്-പട്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെആക്രമണം നടത്തി.20 മിനിറ്റോളം നീണ്ടു നിന്ന ആക്രമണത്തിൽ ഒരു യാത്രക്കാരനും ആര്‍പിഎഫ് ജവാനും കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്കും ലോക്കോപൈലറ്റിനും പരിക്കുകൾ ഉണ്ട്.ലോക്കോപൈലറ്റിന്റെ നില ഗുരുതരമാണ്. നൂറോളം വരുന്ന സംഘം ഉച്ചയ്ക്ക് ഒരു മണിക്കാണ് ജമോയ് ജില്ലയിൽ ആക്രമണം നടത്തിയത്.വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫുകാരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ ഇവര്‍ പിടിച്ചെടുത്ത് വനത്തിലേക്ക് ഓടിമറയുകയായിരുന്നു.ആര്‍പിഎഫ് ജവാന്മാരെയാണ് മാവോവാദികള്‍ ലക്ഷ്യമിട്ടതെന്ന് ബിഹാര്‍ ഡി.ജി.പി അറിയിച്ചു.
Leave a Reply