Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: റിപ്പര്‍ ജയാനന്ദനും കൂട്ടാളിയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ജയിൽ ചാടിയ ജയാനന്ദന്‍ ഭാര്യയുമായോ മകളുമായോ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തിലൂടെ പോലീസ് സ്ഥിരീകരിച്ചു.ജയാനന്ദനും കൂട്ടാളിക്കുമായുള്ള അന്യേഷണം ഡി.സി.പി ഡോ. ശ്രീനിവാസ്, ക്രൈം ഡിറ്റാച്ച്മെന്‍റ് അസി. കമീഷണര്‍ കെ.ഇ. ബൈജു എന്നിവർ വിപുലീകരിച്ചിട്ടുണ്ട്. നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജയാനന്ദന്‍ പ്രധാനമായും എത്താന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. തമിഴ്നാട്, കര്‍ണാടക പൊലീസിന് ജയാനന്ദന്‍െറ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.
Leave a Reply