Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:01 pm

Menu

Published on June 4, 2013 at 6:07 am

പനി കാരണം രണ്ടുമരണം കൂടി; ഓരോ ജില്ലയ്ക്കും ഏഴുലക്ഷം അനുവദിച്ചു

two-die-of-fever-in-kerala

ഇന്നലെ സംസ്ഥാനത്ത് 13,745 പേര്‍ പനി ബാധിച്ചു ചികില്‍സതേടി. 13,272 പേര്‍ ഒ.പിയില്‍ ചികില്‍സ തേടിയപ്പോള്‍ 573 പേര്‍ കിടത്തിച്ചികില്‍സയ്ക്കു വിധേയരായി. ഈരാറ്റുപേട്ടയിലും തിരുവല്ലയിലും ഓരോ പനിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈരാറ്റുപേട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് തീക്കോയി മാവടി മാടത്താനിയില്‍ ശ്രീധരന്റെ ഭാര്യ ജാനകി (69) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തില്‍ കല്ലുങ്കല്‍ പുലിക്കത്തറയില്‍ റിട്ട. എസ്.ഐ. പി കെ കുട്ടപ്പന്റെ മകള്‍ സൗമ്യറാണി (27) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരോഗ്യവകുപ്പ് ഓരോ ജില്ലയ്ക്കും ഏഴുലക്ഷം രൂപ വീതം കൂടുതലായി അനുവദിച്ചതായി മന്ത്രി അറിയിച്ചു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 91 പേര്‍ക്കു ഡെങ്കിപ്പനിയും അഞ്ചുപേര്‍ക്ക് എലിപ്പനിയും 17 പേരില്‍ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. എലിപ്പനി കണെ്ടത്തിയ അഞ്ചുപേരും തിരുവനന്തപുരം സ്വദേശികളാണ്. 91 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതില്‍ 40 കേസുകളും തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍കോഡ്- 17, കൊല്ലം- 6, പത്തനംതിട്ട- 1, ഇടുക്കി- 4, കോട്ടയം- 7, എറണാകുളം- 5, മലപ്പുറം- 4, കോഴിക്കോട്- 1, വയനാട്, കണ്ണൂര്‍- 3 വീതം ആളുകളിലാണ് ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News