Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തുന്നതായി റിപ്പോർട്ട്. ചില മാധ്യമങ്ങൾ വാവ സുരേഷിനെതിരെ കൊടുത്ത വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ എല്‍ഡിഎഫ് ഹര്‍ത്താല്‍ ദിവസം ഉണ്ടായ ചില സംഭവങ്ങളാണ് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്താന്‍ ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ര്‍ത്താല്‍ ദിനത്തില്‍ ബാലരാമപുരം ഹൗസിങ് കോളനിയുടെ ഭാഗത്ത് മൂര്‍ഖന്‍ പാമ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയിരുന്നു. പിന്നീട് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ നിന്നും രാജവെമ്പാലയെ പിടികൂടാനുണ്ടെന്ന് പറഞ്ഞ് വിളി വന്നു. പെട്ടെന്ന് പോകാനൊരുങ്ങുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മൂര്‍ഖന്‍ പാമ്പിനെ റോഡിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ രാജവെമ്പാലയെ പിടികൂടാനുള്ളതിനാല്‍ തിരക്കുണ്ടെന്ന് പറഞ്ഞ് വാവ സുരേഷ് പോയി.
കുളത്തൂപ്പുഴയിലെത്തി വാവ രാജവെമ്പാലയെ പിടികൂടുകയും മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ മുന്നില്‍വെച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍, അടുത്ത ദിവസം ചില മാധ്യമങ്ങളില്‍ വാവ സുരേഷ് പാമ്പുകളുടെ വിഷം എടുക്കാറുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നു. ഈ വാർത്ത തന്നെ ഏറെ വിഷമിപ്പിച്ചെന്ന് വാവ പറയുന്നു.ഇതോടെയാണ് പാമ്പു പിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് നിര്‍ബന്ധിതനായത്.ഗുരുതരാവസ്ഥയിലായ നിരവധി പാമ്പുകളെ ശസ്ത്രക്രിയ നടത്തിയും അല്ലാതെയും രക്ഷിച്ചിട്ടുള്ളയാളാണ് വാവ സുരേഷ്. 49000 ത്തോളം പാമ്പുകളെ ഇതിനോടകം തന്നെ വാവ പിടിച്ചിട്ടുണ്ട്. ഇതിൽ മുന്നൂറിലേറെ തവണ പാമ്പിൻറെ കടി ഏറ്റിട്ടുമുണ്ട്.എൻറെ പാമ്പ് പിടുത്ത ജീവിതത്തിൽ ഇത്തരത്തിലൊരാരോപണം ഇതാദ്യമായാണെന്ന് വാവ പറയുന്നു.
Leave a Reply