Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
7 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം ചവറ്റു കുഴിയിൽ ഉപേക്ഷിച്ച രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലെ ഗുയ്‌ഷൌ പ്രവിശ്യയിലെ ഫെൻഗനിലാണ് സംഭവം നടന്നത്. ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതിനു പ്രതികാരമായി 30 കാരിയായ ടിങ് ലിയാങ് എന്ന യുവതി ബാലനെ കല്ലെറിയുകയും ചവിട്ടുകയും സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ചെയ്തു. പീഡനത്തെ തുടർന്ന് ബോധം നഷ്ടമായ കുട്ടി മരിച്ചെന്നു കരുതി യുവതി സമീപത്തുള്ള ചവറ്റു കുഴിയിൽ ബാലനെ ഉപേക്ഷിച്ചു. എന്നാൽ മൂന്നു ദിവസത്തിനു ശേഷം കുട്ടിയെ ജീവനോടെ കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ പോയ കുട്ടിയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് യുവതി കൂട്ടിക്കൊണ്ടു വരികയായിരുന്നു. എന്നാൽ വീട്ടിലേക്ക് പോകാതെ ആളൊഴിഞ്ഞ മറ്റൊരിടത്തേക്ക് കൊണ്ട് പോയി കുട്ടിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു. കുറ്റം സമ്മതിച്ച യുവതിക്ക് കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു.
Leave a Reply