Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: വിവാഹ പരസ്യം നല്‍കിയ അറുപതുകാരനെ തട്ടികൊണ്ട് പോയി പണം തട്ടാൻ ശ്രമം.തമിഴ്‌നാട്ടിലെ തമ്പാരത്താണ് സംഭവം. അറുപതുകാരനായ വി രാമമൂര്‍ത്തിയെന്ന മുന്‍ ബാങ്ക് ഉദ്യോഗസ്ഥനെയാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നത്. വിവാഹ മോചിതനായ ഇദ്ദേഹം ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ നിന്നും വിരമിച്ചത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം മാട്രിമോണിയല്‍ പരസ്യത്തിലൂടെ തനിയ്ക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ ഇയാള ശ്രമിക്കുകയായിരുന്നു.പരസ്യം നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വൈഷ്ണവി എന്ന് പേരുള്ള യുവതി രാമമൂര്‍ത്തിയെ വിളിച്ചു.തനിക്ക് 35 വയസുണ്ടെന്നും രാമമൂര്‍ത്തിയുടെ സാമ്പത്തിക സ്ഥിതിയും മറ്റും അറിഞ്ഞശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു യുവതി പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ചൊവ്വാഴ്ച കോയംബേഡ് ബസ്‌റ്റോപ്പിലേയ്ക്ക് വൈഷ്ണവി ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ രാമമൂര്‍ത്തിയുമായി യുവതി സംസാരിയ്ക്കുന്നതിനിടെ നാലംഗ സംഘം കാറില്‍ എത്തി വൈഷ്ണവിയുടെ സാഹായത്തോടെ രാമമൂര്‍ത്തിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.രണ്ട് ദിവസം രാമമൂര്‍ത്തിയെ കാറില്‍ തന്നെ ബന്ധിയാക്കി സംഘം നഗരത്തില്‍ കറങ്ങി. ബാങ്കില്‍ 35 ലക്ഷം രൂപയോളം രാമൂര്‍ത്തിയുടെ പേരില്‍ ഉണ്ടെന്ന് മനസിലാക്കിയ സംഘം അദ്ദേഹത്തെ ബാങ്കിലെത്തിച്ചു. പണമെടുക്കാന്‍ ആവശ്യപ്പെട്ട ശേഷം പുറത്ത് കാത്ത് നിന്നു. ഈ അവസരത്തില്‍ ബാങ്ക് മാനേജരോട് തന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്ന് പറഞ്ഞു. ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയെന്നറിഞ്ഞതോടെ തട്ടിപ്പുസംഘം കടന്ന് കളയുകയായികരുന്നു.
Leave a Reply