Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്നൗ: പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് പഞ്ചായത്തിൻറെ ഉത്തരവ് . ഉത്തര്‍പ്രദേശിലെ മുസാഫര്‍നര്‍ഗ ജില്ലയിലെ ഖാപ് പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 46 ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് ഖാപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഖാപ് നിര്‍ദ്ദേശിച്ചു. ഇന്റര്‍നെറ്റും വാട്‌സ് ആപ്പും ഫേസ്ബുക്കും പെണ്‍കുട്ടികള്‍ക്ക് വേണെന്നാണ് ഖാപിന്റെ നിര്‍ദ്ദേശം. പെണ്‍കുട്ടികളെ പ്രണയിക്കുന്നതില്‍ നിന്നും ഇവര്‍ വിലക്കിയിട്ടുണ്ട്. മുസാഫര്‍നഗര്‍, ഷാംലി, മീററ്റ് എന്നിവിടങ്ങളിലെ നൂറ് ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഖാപ്. ജാട്ട് സമുദായത്തില്‍ പ്രണയ വിവാഹങ്ങള്‍ പൂര്‍ണായി നിരോധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവ് ലംഘിക്കുന്നവര്‍ കൊല്ലപ്പെടുമെന്നും ഖാപ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുതപ്പെട്ട ഖാപ് ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ചൗധരി കാബൂല്‍ സിംഗിന്റെ 125-ാം ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി ചേര്‍ന്ന ഖാപ് യോഗത്തിലാണ് ഈ തീരുമാനം.കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിറക്കിയതും ഇതേ ഖാപ് പഞ്ചായത്ത് തന്നെയാണ്. ഖാപിന്റെ ഉത്തരവിനെതിരെ വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply