Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെക്കന്ദരാബാദ്: പിറന്നാള്‍ ദിനത്തില്‍ ചന്ദനക്കുറിയിട്ട് സ്‌കൂളിലെത്തിയ കുട്ടിക്ക് സ്കൂൾ അധികൃതർ ശിക്ഷ നൽകി. സെക്കന്തരാബാദിലെ സെന്റ് ആന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയ്ക്കാണ് കുറി തൊട്ടതിന് ശിക്ഷ ഏറ്റ് വാങ്ങേണ്ടി വന്നത്. കുട്ടി തന്റെ പിറന്നാൾ ദിനം മാതാപിതാക്കളോടൊപ്പം ക്ഷേത്രദർശനം നടത്തിയ ശേഷമാണ് സ്കൂലിലെത്തിയത്. എന്നാൽ കുറിയിട്ട് ചെന്നതിൽ കുപിതരായ അധികൃതർ കുട്ടിയെ വഴക്ക് പറയുകയും, ചെയ്ത തെറ്റിനുള്ള ശിക്ഷയായി സ്കൂൾ പ്രിൻസിപ്പൽ സാലി ജോസഫിന്റെ മുറിയുടെ മുന്നിൽ രണ്ട് മണിക്കൂറോളം നിർത്തുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിക്ഷ നല്‍കിയത് ഭയന്ന് കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല . സംഭവം അന്വേഷിച്ച് മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. വിവരം അന്വേഷിക്കാനായി കുട്ടിയുടെ അമ്മ സ്കൂളിലെത്തിയപ്പോൾ കുട്ടി സ്കൂളിൽ ചന്ദനം തൊട്ടു വന്നെന്നും മുടിയിൽ സ്ലൈഡ് കുത്തിയിരുന്നെന്നും അതിനാലാണ് ശിക്ഷ നൽകിയതെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്. അമ്പലത്തില്‍ പോയതിന് ശേഷമാണ് മകള്‍ കുറി തൊട്ട് സ്‌കൂളിലെത്തിയതെന്ന് കുട്ടിയുടെ അമ്മ പ്രിന്‍സിപ്പാളിനോട് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല .എല്ലാ പിറന്നാളിനും അവൾ ഈ ശിക്ഷയെപ്പറ്റി ഓർക്കണമെന്നാണ് പ്രിൻസിപ്പൽ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിയ്ക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍ .
Leave a Reply