Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുലന്ദ്ഷഹര്‍:പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ കുടുംബം ക്രൂര ഗര്‍ഭഛിത്രത്തിന് ഇരയാക്കി. ഗര്‍ഭണിയായ പെണ്‍കുട്ടിയുടെ വയര്‍ എട്ട് മണിക്കൂറോളം അമര്‍ത്തി ഭ്രൂണത്തെ പുറത്തെടുക്കുകയായിരുന്നു.അഞ്ചു മാസങ്ങൾക്ക് മുൻപാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷർ ജില്ലയിലുള്ള മുഹമ്മദ് യൂനസ്(20) എന്ന യുവാവ് രണ്ട് തവണ പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധിച്ച പെൺകുട്ടിയുടെ അമ്മ അടുത്തുള്ള നഴ്‌സിംഗ് ഹോമിൽ കൊണ്ടുപോയി പരിശോധിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തു വന്നത്.
എന്നാൽ വിവരം അറിഞ്ഞ യൂനസിന്‍റെ മാതാവ് പെൺകുട്ടിക്ക് 1000 രൂപ നൽകി ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയായിരുന്നു. എട്ട് മണിക്കൂറോളം പെൺകുട്ടിയുടെ വയറ്റിൽ അമർത്തി ഭ്രൂണം പുറത്തെടുക്കാൻ ശ്രമിച്ച ഡോക്ടർ അബോർഷന്‍റെ മുഴുവൻ തുക ലഭിച്ചില്ല എന്ന കാരണത്താൽ പെൺകുട്ടിയെ വീട്ടുകാർക്ക് വിട്ടുനൽകാൻ തയ്യാറായില്ല.ബോധ രഹിതയായ പെൺകുട്ടി അവശനിലയിലായിരുന്നു.ഇതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ നടന്ന സംഭവങ്ങൾ എല്ലാം പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഡോക്ടർ പെൺകുട്ടിയെ കുടുംബത്തിന് വിട്ടു നൽകുകയായിരുന്നു. ബോധ രഹിതയായ പെൺകുട്ടിയെയും ക്രൂരമായി പുറത്തെടുത്ത ഭ്രൂണവുമായി പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് വിവരങ്ങളെല്ലാം പുറത്തറിഞ്ഞത്.അബോർഷൻ ചെയ്‌തു കൊടുത്ത നഴ്‌സിംഗ് ഹോം ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്‌തു.സംസ്ഥാന ആരോഗ്യവകുപ്പ് നഴ്‌സിംഗ് ഹോം പൂട്ടിച്ചു.യൂനസിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Leave a Reply