Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്. ജയലളിത വെന്റിലേറ്ററിലാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.ഇതിനിടെ ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചെന്ന തരത്തിലുള്ള വാർത്തയും പ്രചരിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളും അതിന് ഇടനല്‍കുന്ന സര്‍ക്കാര്‍ മൗനവുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് കാരണം. ജയലളിതയുടെ യഥാര്‍ത്ഥ രോഗ വിവരങ്ങള്‍ ആറും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജയലളിതയുടേതെന്ന നിലയില്‍ വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുകയാണ്. ഡോക്ടര്‍മാരുടെ ഫോണ്‍ സംഭാഷണം പോലും കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് പൊലീസ്. ഇത്രയൊക്കെയായിട്ടും ജയലളിത സുഖം പ്രാപിക്കുന്നു എന്നല്ലാതെ രോഗത്തെ കുറിച്ച് സര്‍ക്കാരോ എഐഎഡിഎംകെ യോ ഒന്നും പറയുന്നില്ല.
എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ സൂക്ഷിക്കണമെന്നും വാഹനങ്ങളിലുള്ള യാത്ര ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും പ്രചരിക്കുന്നുണ്ട്.

ജയലളിത മരിച്ചതായ വ്യാജവാര്‍ത്ത നവമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ആറു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് വിക്കിപീഡിയയില്‍ എഡിറ്റിങ് പ്രഹസനം തുടര്‍ന്നു കൊണ്ടിരുന്നത്. ചിലര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ ഒക്ടോബര്‍ ഒന്നിന് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തട്ടിവിട്ടു. തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിത ജീവിച്ചിരിക്കുന്നതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമുള്ള വിവരം വിക്കിപീഡിയ അഡ്മിന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് തെറ്റായ വിവരം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. അങ്ങനെ അഭ്യൂഹങ്ങള്‍ക്ക് പുതിയ തലവും വന്നു.
തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാണ്. അപ്പോളോ ആശുപത്രിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുതയാണ്. ഇത് നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ക്രമസമാദാന നില തകരാറിലാവാതെ നോക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രസേനയെ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
–
–
ഓക്‌സിജന്‍ മാസ്‌കും മറ്റു ജീവന്‍രക്ഷാ സഹായികളുമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്. വാട്‌സാപ് ഗ്രൂപ്പുകളില്‍ ചിത്രം ചര്‍ച്ചാവിഷയമായി. എന്നാല്‍ അന്വേഷണത്തില്‍ ഇത് സൗത്ത് അമേരിക്കയിലെ പെറുവിലുള്ള ആശുപത്രിയില്‍നിന്നുള്ള ദൃശ്യമാണെന്നാണ് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴിയാണ് ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 2009 ഓഗസ്ത് 20ന് പെറുവില്‍നിന്ന് പുറത്തുവിട്ടതാണ് ചിത്രം. അവിടുത്തെ എസല്യൂഡ് ആശുപത്രിയിലെ ദൃശ്യമാണിത്.
കേരളത്തിലും കര്‍ണാടകയിലുമാണ് ഈ ചിത്രം കൂടുതലായി പ്രചരിച്ചത്. മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയുന്ന ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനിടെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും പ്രത്യക്ഷപ്പെട്ടു. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്റ്റംബര്‍ 30ന്മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന ‘പുതിയ വിവരം’
അതിനിടെ ജയലളിതയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കവെ, അവര്‍ സുഖം പ്രാപിക്കുന്നതായി അണ്ണാ ഡിഎംകെ വ്യക്തമാക്കി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്ന് അറിയിച്ചതായും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. ജയലളിതയുമായി ഗവര്‍ണര്‍ സംസാരിച്ചിരുന്നു. അസുഖമുണ്ടെങ്കിലും ജയലളിത മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ദിവസവും കാണുന്നുണ്ട്. സര്‍ക്കാര്‍ പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സരസ്വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യാവസ്ഥ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണ്. അത് വിശ്വസിക്കരുതെന്ന് സരസ്വതി പറഞ്ഞു. ജയലളിതയുടെ ചിത്രം പുറത്തു വിടണമെന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആവശ്യം എഡിഎംകെ തള്ളി.
Leave a Reply