Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ എല്ലാ സ്വഭാവഗുണങ്ങളും പകർന്നു കിട്ടിയ നടനാണ് ദുൽഖർ സൽമാൻ.അഭിനയത്തിലാണെങ്കിലും വ്യക്തി ജീവിത്തിലാണെങ്കിലും. അത് നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളുണ്ട്,നടൻ ക്യാപ്റ്റൻ രാജു.ദുല്‍ഖറിന്റെ നല്ല പെരുമാറ്റത്തെ സാക്ഷ്യപ്പെടുത്തി പണ്ട് നടന്ന ഒരു സംഭവം വിവരിക്കുകയാണ്.കുറച്ചു കാലം മുമ്പാണ് സംഭവം നടന്നത്.അന്ന് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ടില്ല.വിവാഹവും കഴിഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഒരു റംസാന്‍ ദിവസം തന്റെ പുതിയ സിനിമയുടെ ഡബ്ബിങ് ആവശ്യത്തിന് വേണ്ടി ക്യാപറ്റന്‍ രാജു ചന്നൈയിലേക്ക് പോയിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ ഉണ്ടാകും എന്ന് കരുതി റംസാന്‍ ആശംസകള്‍ നേരാനാണ് ക്യാപറ്റന്‍ രാജു ചെന്നൈയിലെ നടന്റെ വസതിയിലേക്ക് വിളിച്ചത്. ഫോണെടുത്തത് ദുല്‍ഖര്‍ സല്‍മാനായിരുന്നു.ഉമ്മയും വാപ്പച്ചിയും എറണാകുളത്ത് പോയിരിക്കുകയാണെന്നും ഇപ്പോള്‍ താനും ഇത്താത്തയും മാത്രമേ ഉള്ളൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.ദുൽഖറിനോട് റംസാൻ ആശംസകൾ ആശംസ പറഞ്ഞു കഴിഞ്ഞപ്പോള്‍ രാജു അങ്കിള്‍ ചെന്നൈയില്‍ എന്തിനു വന്നതാണെന്നും ഒക്കെ ദുല്‍ഖര്‍ കുശലം ചോദിച്ചു.ഇപ്പോള്‍ ചെന്നൈയില്‍ വന്ന കാര്യവും മറ്റുമൊക്കെ ചോദിച്ചു. അപ്പോള്‍ ദുല്‍ഖര്‍ റംസാന്‍ ആഘോഷത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ രാജുവിനെ വീട്ടിലേക്ക് ക്ഷണിച്ചു. ബിരിയാണി കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. എന്റെ കൂടെ പ്രൊഡ്യൂസറും സംവിധായകനുമൊക്കെയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറന്‍ ശ്രമിച്ചെങ്കിലും ദുൽഖർ വിട്ടില്ല.അങ്ങനെ ക്യാപ്റ്റന്‍ രാജുവും സംഘവും മമ്മൂട്ടിയുടെ ചെന്നൈയിലെ വസിതിയേക്ക് പോയി. അന്ന് കഴിച്ച ബിരിയാണിയുടെ രുചിയേക്കാള്‍ ഹൃദ്യമായിരുന്നു ദുല്‍ഖറിന്റെ ക്ഷണവും അവിടെ ചെന്നപ്പോഴുള്ള പെരുമാറ്റവും എന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു. ദുല്‍ഖര്‍ അന്ന് ചെറിയ പയ്യനായിരുന്നു. മമ്മൂട്ടി ഇല്ലാത്തപ്പോഴും വാപ്പച്ചിയുടെ സഹപ്രവര്‍ത്തകരോട് ഇത്ര നന്നായി പെരുമാറാന്‍ കഴിഞ്ഞത് ദുല്‍ഖറിന്റെ ക്വാളിറ്റിയാണെന്ന് രാജു പറയുന്നു . ഇതുവരെ ഇക്കാര്യം താന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞ് മമ്മൂട്ടി അറിഞ്ഞോ എന്ന കാര്യം എനിക്കറിയില്ലെന്നും ക്യാപ്റ്റന്‍ രാജു കൂട്ടിച്ചേർത്തു.
Leave a Reply