Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തിയ സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ പിടിയിൽ . ഡൽഹിയിലെ രജീന്ദർ നഗറിലെ കോച്ചിങ്ങ് സ്ഥാപകനായ വിക്കിയാണ് ഡൽഹി പൊലീസ് പിടിയിലായത് . ചോർത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ഉത്തരങ്ങൾ എഴുതി പ്രതി 10000 മുതൽ 15000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കണ്ടെത്തുന്നതിനായ് പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്. ഒരു അജ്ഞാതൻ മാർച്ച് 23ന് സി.ബി.എസ്.ഇക്ക് ഫാക്സ് വഴി അയച്ച കത്തിൽ ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ് സ്ഥാപകൻ വിക്കിക്ക് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു . ഇൗ വിവരം സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടറുടെ പരാതിയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു . കൂടാതെ രജീന്ദർ നഗറിലെ രണ്ട് സ്കൂളുകൾക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷാ ദിവസം ചോദ്യപേപ്പറിന്റെ ഉത്തരങ്ങളടങ്ങിയ നാലു പേജുകൾ കൈയെഴുത്തു പ്രതി സി.ബി.എസ്.ഇ ആസ്ഥാനത്ത് ലഭിച്ചിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു . ചോദ്യപേപപ്പർ ചോർന്നതിനെ തുടർന്ന് പ്ലസ് ടു ഇക്കണോമിക്സും പത്താം ക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു.
Leave a Reply