Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീഹാർ : തെരുവുനായ ശസ്ത്രക്രിയാ മുറിയിൽ കയറി, രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു. ആശുപത്രി ജീവനക്കാർ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല. എല്ലും മാംസവും കടിച്ചു നിൽക്കുന്ന നായയുടെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബക്സർ സദർ ആശുപത്രിയിലാണു ബിഹാർ സർക്കാരിനു നാണക്കേടുണ്ടാക്കിയ സംഭവം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടർമാർ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയിൽ നുഴഞ്ഞുകയറിയത്. കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ബിഹാറിലെ മുൻ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ.
രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കിൽ വീഴുകയായിരുന്നു. വലത്തേകാലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് കാൽ മുറിച്ചു നീക്കേണ്ടി വന്നത്.
Leave a Reply