Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരാരെ: ഏകദിന പരമ്പരയില്‍ സിംബാബ്വെക്കെതിരെ ഇന്ത്യ 3-0 ത്തിന് മുന്നിലത്തെി. സിംബാബ്വെ 46 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 35.3 ഓവറില്‍ ഏഴു വിക്കറ്റ് ബാക്കിയിരിക്കെ അനായാസം ലക്ഷ്യം മറികടന്നാണ് ഇന്ത്യ രണ്ടു കളികള്‍ ശേഷിക്കെ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്രയും വിരാട് കോഹ്ലിയും അപൂര്‍വ പ്രകടനമാണ് കാഴ്ച്ചവെച്ചത്.19ാം ഓവറിലെ നാലാം പന്തില്‍ മസകദ്സയെ വിക്കറ്റ് കീപറുടെ കൈകളിലത്തെിച്ച മിശ്ര തൊട്ടടുത്ത പന്തില്‍ വാളറെയും മടക്കിയയച്ച് ഹാട്രിക്കിൻറെ വക്കിലത്തെിയെങ്കിലും നിര്‍ഭാഗ്യത്തിന് വഴിമാറി. 89ന് ആറു വിക്കറ്റ് വീണ ടീം വാലറ്റത്തിൻറെ കരുത്തില്‍ പിടിച്ചുനിന്നപ്പോള്‍ അവസാനത്തെ രണ്ടു പേരെയും മിശ്ര തന്നെ പുറത്താക്കി.മൂന്നാമനായിറങ്ങിയ കോഹ്ലി ഒരു വശത്ത് പാറപോലെ ഉറച്ചുനിന്നപ്പോള്‍ ധവാന്‍ (35), അമ്പാടി റായുഡു (33), സുരേഷ് റെയ്ന (28) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.ക്യാപ്റ്റനായിരുന്നിട്ടും ആദ്യ കളിയില്‍ സെഞ്ച്വറി നേടി മുന്നില്‍നിന്നു നയിച്ച കോഹ്ലി ഓരോ കളി പൂര്‍ത്തിയാകുമ്പോഴും ഇന്ത്യയുടെ ഭാവി നായകനാണെന്നു തെളിയിക്കുകയാണ്. ആദ്യ കളികളില്‍ മങ്ങിയ ബൗളിങ് നിരയും ഇന്നലെ ഉജ്ജ്വല ഫോമിലത്തെിയതോടെ അടുത്ത രണ്ടു കളികളും അനായാസമായിരിക്കുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
Leave a Reply