Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on February 29, 2016 at 3:03 pm

ഹെയര്‍ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

is-hair-dye-safe

മുടി ഒന്ന് നരച്ചു കഴിഞ്ഞാൽ പിന്നെ ഹെയര്‍ഡൈയെ ആശ്രയിക്കുന്നവരാണ്‌ കൂടുതല്‍ പേരും.എന്നാൽ ഹെയര്‍ ഡൈയുടെ നിരന്തര ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ഒരു പക്ഷെ നിങ്ങൾക്കും ഉണ്ടാകാം ഇത്തരം പ്രശ്നങ്ങൾ…
സ്ഥിരമായി ഹെയര്‍ഡൈ ഉപയോഗിക്കുന്നത്‌ മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാന്‍ കാരണമാകും. ബ്ലീച്ചിങ്‌ ഏജന്റുകളുടെ പ്രവര്‍ത്തനഫലമായി മുടിയുടെ നിറം തവിട്ട്‌ അല്ലെങ്കില്‍ മഞ്ഞ ആയി മാറും.

അസാധാരണമായി കാണപ്പെടുന്ന മുഖക്കുരവിന്റെ പ്രധാന കാരണം ഹെയര്‍ ഡൈയുടെ പതിവായുള്ള ഉപയോഗം ആകാം.ഹെയര്‍ ഡൈയില്‍ കാണപ്പെടുന്ന റെസോര്‍സിനോള്‍ എന്‍ഡോക്രൈന്‍ സിസ്‌റ്റത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്‌ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്‌ക്ക്‌ കാരണമാവുകയും ചെയ്യും. ഇത്‌ മുഖക്കുരു മുതല്‍ അര്‍ബുദം വരെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

മുടി ഒതുക്കി വയ്‌ക്കാന്‍ പ്രയാസം അനുഭവപ്പെടാനുള്ള പ്രധാന കാരണം മുടി അമിതമായി വരണ്ടിരിക്കുന്നതാണ്‌. മുടി പൊട്ടാനും പിളരാനും ഇത്‌ കാരണമാകും. അതുകൊണ്ട്‌ തന്നൊണ്‌ മുടിക്ക്‌ സ്ഥിരമായി നിറം നല്‍കാനുള്ള നിര്‍ദ്ദേശം ഈ രംഗത്തെ വിദഗ്‌ധര്‍ നല്‍കാത്തത്‌.

താരന്‍ മൂലം ചൊറിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഹെയര്‍ ഡൈയുടെ ഉപയോഗവും ഇതിന്‌ മറ്റൊരു കാരണമാണ്‌, ഇത്‌ തലയോട്ടിയില്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കും.പുകച്ചില്‍, ചുവപ്പ്‌, ചര്‍മ്മം അടര്‍ന്നു വരിക, അസ്വസ്ഥത എന്നിവയെല്ലാം ഇതോടൊപ്പം അനുഭവപ്പെടാം.

നിറം നല്‍കാന്‍ മുടിയില്‍ രാസവസ്‌തുക്കള്‍ അമിതമായി പ്രയോഗിക്കുന്നത്‌ മുടി വേഗം പിളരുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകും. രാസവസ്‌തുക്കളുടെ സ്വാധീനം മൂലം മുടിയുടെ നനവ്‌ നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം. ഡൈ ചെയ്യുന്നത്‌ സുരക്ഷിതമാണോ എന്ന്‌ ആശങ്കപ്പെടുന്നവര്‍ ഇത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌.

പതിവായി മുടി ഡൈ ചെയ്യുന്നവരുടെ ശിരോചര്‍മ്മത്തിന്റെയും നെറ്റിയ്‌ക്ക്‌ സമീപമുള്ള ചര്‍മ്മത്തിന്റെയും നിറം മാറിയേക്കാം. ഹെയര്‍ ഡൈയില്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌ ഇതിന്‌ കാരണം. നിലവാരം കുറഞ്ഞ ഹെയര്‍ ഡൈ പതിവായി ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. അത്‌ നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കും.

 

Loading...

Leave a Reply

Your email address will not be published.

More News