Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗയ (ബിഹാർ)∙ ബിഹാറിലെ ഗയ ഗ്രാമത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച കമിതാക്കളെ നിർദയമായി മർദ്ദിച്ച് അവശരാക്കിയശേഷം ജീവനോടെ ചുട്ടെരിച്ചു .
പെൺകുട്ടിക്ക് 16 വയസ്സും യുവാവിന് 36 വയസ്സുമായിരുന്നു. ഒളിച്ചോടിയ ഇരുവരെയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി, ഗ്രാമപഞ്ചായത്തിനു മുൻപിൽ ഹാജരാക്കി. ഗ്രാമ പഞ്ചായത്തിന്റെ വിധിയെത്തുടർന്ന് ക്രൂര മർദ്ദനത്തിനിരയാക്കിയശേഷം ജീവനോടെ കത്തിക്കുകയായിരുന്നു . പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ഗ്രാമീണരുടെ മുൻപിൽ വച്ചായിരുന്നു വിധി പ്രസ്താവന.
കൊല്ലപ്പെട്ട യുവാവ് ഗ്രാമത്തിലെ തന്നെ മറ്റൊരു പെൺകുട്ടിയെ നേരത്തെ വിവാഹം ചെയ്തിരുന്നു. ഇതിൽ ഇയാൾക്ക് മൂന്നു കുട്ടികളുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. പെൺകുട്ടിയുടെ പിതാവുൾപ്പെടെ 15 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Leave a Reply