Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: രാജസ്‌ഥാന്‍ റോയല്‍സ് ചാമ്പ്യന്‍സ് ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൻറെ ഫൈനലില്‍ കടന്നു.ഇന്നലെ നടന്ന സെമി ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 14 റണ്ണിനു തോല്‍പ്പിച്ചാണു രാജസ്‌ഥാന്‍ ടീം ഫൈനല്‍ ഉറപ്പാക്കിയത്. ധോണിയുടെ തന്ത്രങ്ങള്‍ പിഴച്ച ദിനത്തില്‍ ബാറ്റിങ്ങിന് ക്ഷണിക്കപ്പെട്ട രാജസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈയുടെ വെല്ലുവിളി എട്ടുവിക്കറ്റിന് 145 റണ്‍സിലൊതുങ്ങി. ഓപണര്‍മാരായ മൈക്ക് ഹസ്സിയുടെയും (9), മുരളിവിജയ്യുടെയും (10) റണ്ണൗട്ടില്‍ തുടങ്ങിയ ചെന്നൈക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ആര്‍.അശ്വിന്‍ കളത്തിലത്തെിയതോടെ രാജസ്ഥാന്‍ വിറച്ചു. മുന്‍നിരയില്‍ സുരേഷ് റെയ്ന (29) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
നായകന്‍ എം.എസ്. (മൂന്ന്) അടക്കമുള്ളവര്‍ പരാജയപ്പെട്ടതാണു സൂപ്പര്‍ കിംഗ്‌സിൻറെ തോല്‍വിക്കു കാരണം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ ടീം നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്ണെടുത്തു. ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി രാജസ്‌ഥാനെ ബാറ്റിംഗിനു വിടുകയായിരുന്നു. രാജസ്‌ഥാന്‍ ടീം 56 പന്തില്‍ രണ്ടു സിക്‌സറും ആറു ഫോറുമടക്കം 70 റണ്ണെടുത്ത ഓപ്പണര്‍ അജിന്‍ക്യ രഹാനെയും ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണും (23 പന്തില്‍ 32) മാത്രമാണു രാജസ്‌ഥാനു വേണ്ടി തിളങ്ങിയത്. നായകന്‍ രാഹുല്‍ ദ്രാവിഡ് (അഞ്ച്), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മലയാളി താരം സഞ്‌ജു വി. സാംസണ്‍ (11), കെവിന്‍ കൂപ്പര്‍ (14), ബ്രാഡ് ഹോഡ്‌ജ് (11) എന്നിവര്‍ക്കു നിലവാരത്തിനൊത്ത പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല. ഡെ്വയ്‌ന്‍ ബ്രാവോ 26 റണ്‍ വിട്ടുകൊടുത്തു മൂന്നു വിക്കറ്റെടുത്തു ചെന്നൈ ബൗളര്‍മാരില്‍ മുമ്പനായി. ക്രിസ് മോറിസ്, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു. ഇന്നിംഗ്‌സിൻറെ അവസാന ഓവറിലാണു ഡെ്വയ്‌ന്‍ ബ്രാവോ മൂന്നു വിക്കറ്റുമെടുത്തത്. രഹാനെ, ദിശാന്ത് യാഗ്നിക് (0), സ്‌റ്റുവര്‍ട്ട് ബിന്നി (അഞ്ച്) എന്നിവരായിരുന്നു പുറത്തായത്.
Leave a Reply