Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 11:48 am

Menu

Published on June 30, 2015 at 12:22 pm

ഐപിഎല്‍ ഒത്തുകളി കേസ് വിധി ജൂലൈ 25 ലേക്ക്

s-sreesanth-rests-faith-in-judiciary-as-delhi-court-announces-date-to-frame-charges-in-ipl-scandal

ന്യൂഡല്‍ഹി: ഇന്നലെ പ്രഖ്യാപിക്കാനിരുന്ന ഐപിഎല്‍ ഒത്തുകളി കേസിന്‍റെ വിധി പറയല്‍ ജൂലൈ 25 ലേക്ക് മാറ്റി.ഡല്‍ഹി പാട്യാല ഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് ജൂലൈ 25 ലേക്ക് മാറ്റി വച്ചത്. കഴിഞ്ഞ മാസം 23നു വിധി പറയുന്നതു മാറ്റിവച്ച ജഡ്ജി പ്രതിസ്ഥാനത്തുള്ളവര്‍ക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു. കേസില്‍ താന്‍ കുറ്റമുക്തനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു.
ശ്രീശാന്തിനു പുറമേ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില, ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ എന്‍. ശ്രീനിവാസന്‍റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
മെയ് ഒമ്പതിന് മൊഹാലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരത്തിന് കോഴ കൈപറ്റി ഒത്തുകളിച്ചെന്നാണ് ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിഎല്‍ കോഴ കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News