Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അധ്യക്ഷപദവി സ്ഥാനത്ത് നിന്നും ശ്രീനിവാസൻ ഒഴിയണമെന്ന് സുപ്രീം കോടതി.ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം സുതാര്യമാകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് കോടതി അറിയിച്ചു. ശ്രീനിവാസൻ രാജി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ.കെ. പട്‌നായിക്ക് അറിയിച്ചു.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐ.പി. എല്‍. ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അന്വേഷണം നടക്കുമ്പോഴാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.ശ്രീനിവാസൻറെ മരുമകൻ ഗുരുനാഥ് മെയ്യപ്പനെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ വാതുവെപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ കേസിലെ പ്രതിയാണ്. ശ്രീനിവാസൻ രാജിവെക്കാത്തിടത്തോളം ഇതിനെകുറിച്ച് നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് ജസ്റ്റിസ്റ്റ് അറിയിച്ചു.ശ്രീനിവാസൻ ബി.സി.സി.ഐ. അധ്യക്ഷനായും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയായും തുടരുന്നതിലുള്ള ഭിന്നതാത്പര്യത്തെകുറിച്ച് സമിതി സുപ്രീം കോടതി പരിഗണനയ്ക്ക് വിട്ടിരുന്നു.
Leave a Reply