Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബൊന്‍ഗാവ് (ഉത്തര 24 പര്‍ഗാനാസ്): ബംഗാളിലെ ഉത്തര 24 പര്ഗനാസ് ജില്ലയിലെ ഗായ് ഖട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി. കാംദുനിയിലെയും മധ്യംഗ്രാമിലെയും നികൃഷ്ടമായ ബാലാത്സംഗങ്ങളുടെ പിന്നാലെയാണ് ഇതും നടന്നിരിക്കുന്നത്.പെണ്‍കുട്ടി ശനിയാഴ്ച രാത്രി 8 മണിക്ക് ക്ലാസ്സിലേക്കുള്ള പുസ്തകങ്ങള്‍ വാങ്ങി കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങുകയായിരുന്നു. അപ്പോൾ അയൽവാസിയായ ബലറാം മാതാ ബലപൂര്‍വം പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു.പിന്നീട് ഒഴിഞ്ഞ ഒരു മൈതാനത്തിൽ വച്ച് ബാലറാമും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് പെണ്‍കുട്ടിയെ കൂട്ടമാനബംഗത്തിനിരയാക്കി. പിന്നീട് പരിക്കേറ്റ പെണ്‍കുട്ടിയെ രാത്രി 11 മണിയോടെ വീടിനടുത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്നും അക്രമികൾ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.സംഭവം നടന്നു മണിക്കൂറുകള്‍ക്കകം മൂന്നു പ്രതികളെയും പോലീസ് പിടി കൂടി കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭരണകക്ഷി എം.എല്‍.എയും മന്ത്രിയും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ച് സഹായ വാഗ്ദാനം നടത്തി. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിയും, കുടുംബത്തിന് അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിലോക്ക് രണ്ട് രൂപയ്ക്ക് അരിയും നല്കാൻ മന്ത്രി ഉത്തരവിടുകയും ചെയ്തു.
Leave a Reply