Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗ യിൽ വിഷമദ്യം കഴിച്ച് 27 പേർ. 122 പേർ ഗുരുതരമായി ആശുപത്രിയിൽ തുടരുകയാണ് .ഒട്ടേറെ പേർക്ക് കണ്ണിന് കാഴ്ച നഷ്ട്ട്ടപ്പെട്ടു.ലഖ്‌നൗവിലെ മലിഹാബാദിൽ 15 പേർ മരിച്ചു.സരോജ് നഗറിൽ 4 പേരും മരിച്ചു.ഇന്നലെയാണ് മദ്യദുരന്തം ഉണ്ടായത്.മലിഹാബാദ് മേഖലയിലെ ഗർത്ത ഗ്രാമത്തിലും ഹസൻഗജിലെ ജില്ലയിലുമാണ് വിഷമദ്യദുരന്തം ഉണ്ടായത്.മദ്യം വിതരണം ചെയ്ത പ്യാരേലാലിനെ പോലീസ് അറസ്റ്റുചെയ്തു .ഇയാളുടെ സഹായികളെ ഇതുവരെയും കിട്ടിയിട്ടില്ല.സംഭവുമായി ബന്ധപ്പെട്ട് 16 എക്‌സൈസ്ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം സസ്പന്‍ഡ് ചെയ്തു.കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധന സഹായം നൽകുമെന്ന്മുഖ്യമന്ത്രി അറിയിച്ചു.
Leave a Reply