Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോണ്ടിയ : മഹാരാഷ്ട്രയിലെ ഛോട്ടാ ഗോണ്ടിയിൽ ഗര്‍ഭിണിയായ 20 കാരിയെ ഭര്‍ത്താവിന്റെ കണ്മുന്‍പില്‍ വച്ച് നാല് പേര്‍ ബലാത്സംഗം ചെയ്തു. ആഗസ്റ്റ് 5 ന്അര്‍ദ്ധ രാത്രി ബന്ധു വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം നടന്നത് . ഡോ. അംബേദ്ക്കര്‍ ലൈബ്രറിയ്ക്ക് സമീപം വച്ച് ദമ്പതികളെ നാല് യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തുടർന്ന് ഇവരുടെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റുള്ളവയും കവര്‍ന്ന ശേഷം അക്രമികള്‍ രക്ഷപ്പെട്ടു .പുലര്‍ച്ചെ മൂന്ന് മണിയോടെ ദമ്പതികള്‍ ഗോണ്ടിയ സിറ്റി പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍ ഉടനെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. രാധേലാല്‍ സൂര്യവന്‍ഷി (21), ചന്ദ്രികാപുരേ(25), അവിനാഷ് രവി ഫുന്‍ഡെ(23) നിതിന്‍ രമേഷ് ഖാദ്‌സേ(23) എന്നിവരാണ് പിടിയിലായത്. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ആഗസ്റ്റ് 13 വരെ റിമാന്‍ഡ് ചെയ്തു. ദമ്പതികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .
Leave a Reply