Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഭാര്യയുടെ പ്രസവ വേദനയ്ക്കിടെ ‘സെൽഫിവീണ’ വായിക്കുന്ന ഭർത്താവിന്റെ ഫോട്ടോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്.അമേരിക്കയിലെ ഡെന്‍വറിലുള്ള ഗില്‍ സൊലാനോ എന്ന യുവാവാണ് ഭാര്യ സാറയുടെ പ്രസവത്തിനിടെ സെല്‍ഫിയെടുത്ത് റെഡിറ്റില്‍ പോസ്റ്റിയത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 24 ലക്ഷത്തിലേറെ പേരാണ് ഫോട്ടോ കണ്ടത് . നിരവധി ലൈക്കുകളും ഷെയറുകളും ഫോട്ടോയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്.പ്രസവവേദനയെടുത്ത് ഭാര്യ കരയുമ്പോള്‍ അവളെ ആശ്വസിപ്പിക്കുന്നതിനു പകരം ചിരിച്ച് സെല്‍ഫിയെടുക്കുന്ന ഭര്‍ത്താവ് എന്നാണ് ചിലർ സൊലാനോ യെ വിശേഷിപ്പിച്ചത്. ആണ്‍ക്കോയ്മ, സ്ത്രീയുടെ നിസ്സഹായത എന്നൊക്കെപ്പറഞ്ഞ് വാദിക്കുന്നവരും ഉണ്ട്.എന്നാല്‍ ഒരു വിഭാഗം സൊലാനോയെ അഭിനന്ദിച്ചിട്ടുമുണ്ട്.
ജീവിതത്തില്‍ ഏറെ ടെന്‍ഷന്‍ അനുഭവിക്കുന്ന അവസരത്തില്‍ പോലും കൂളായി നിന്ന് സെല്‍ഫിയെടുക്കാനുള്ള മനസ്സ് കാട്ടിയതിനാണ് ഇത്. ഫോട്ടോയ്‌ക്കെതിരെ ഒരാള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ‘ഫോട്ടോയൊക്കെ കൊളളാം, പക്ഷേ പ്രസവമെല്ലാം കഴിഞ്ഞ് ഭാര്യ സാധാരണ നിലയിലെത്തുമ്പോള്‍ ഈ ഫോട്ടോ കണ്ട് താങ്കളെ തല്ലിക്കൊല്ലാതെ നോക്കണം…’ എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ സൊലാനോ പറയുന്നത് ആ സെല്‍ഫി പ്രസവത്തിനിടെ തന്നെ താന്‍ സാറയെ കാണിച്ചു എന്നാണ്. ഒരു അലറിക്കരച്ചിലായിരുന്നു മറുപടി. തൊട്ടുപിറകെ അവള്‍ക്കൊരു പെണ്‍കുഞ്ഞും പിറന്നു. ഭാര്യയുടെ വേദന കണ്ട് പൊട്ടിച്ചിരിച്ചതൊന്നുമല്ല താനെന്നും സൊലാനോ പറയുന്നു.സാറ തന്നെയാണ് കുഞ്ഞു ജനിക്കുന്ന സമയത്ത് തങ്ങള്‍ക്കുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടത് . അതാണ് ഇത്തരമൊരു സാഹസത്തിന് തന്നെ പ്രേരിപ്പിച്ചതും. എന്നാല്‍ സാറ പറയുന്നത് നേരെ തിരിച്ചായിരുന്നു. ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ കുഞ്ഞ് ജനിച്ചു കഴിയുമ്പോഴുള്ള ഇരുവരുടെയും മുഖഭാവത്തിന്റെ ഫോട്ടോയെടുക്കാനാണ് പറഞ്ഞത്.എന്തായാലും സാറ സൊലാനോയോട് ക്ഷമിച്ചിരിക്കയാണ്. അതിന് തെളിവായി ഒരു ഫോട്ടോയും സൊലാനോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുകയും ചെയ്തു. ഫോട്ടോയില്‍ സൊലാനോയ്ക്കും സാറയ്ക്കുമൊപ്പം വീട്ടിലെ പുതിയ അതിഥിയുമുണ്ടായിരുന്നു.
Leave a Reply