Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:23 pm

Menu

Published on February 10, 2017 at 2:50 pm

ജയലളിതയെ രക്ഷിക്കാമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡോക്ടര്‍

jayalalithaas-doctor-says-alive-care

ചെന്നൈ:  മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡോക്ടര്‍ രംഗത്ത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

അക്യുപങ്ചര്‍ വിദഗ്ധനും ജയലളിതയെ സ്ഥിരമായി ചികിത്സിക്കുകയും ചെയ്ത ഡോ. എം.എന്‍ ശങ്കറാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയലളിത നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍, തന്റെ ചികിത്സയിലായിരുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചികിത്സകളോട് അവരുടെ ശരീരം നല്ലരീതിയില്‍ പ്രതികരിച്ചിരുന്നതാണെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വിദേശയാത്ര കഴിഞ്ഞു വന്നപ്പോഴാണ് ജയലളിത ആശുപത്രിയിലായ വിവരം അറിയുന്നത്. തുടര്‍ന്ന് നിരവധി തവണ അപ്പോളോ ആശുപത്രിയിലേയ്ക്ക് വിളിച്ചുവെങ്കിലും ആരും ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം പറയുന്നു.

തന്നെ മനപ്പൂര്‍വം ഇവിടേക്ക് അടുപ്പിക്കാതിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണോയെന്നറിയില്ലെന്ന് ഡോക്ടര്‍ ശങ്കര്‍ പറഞ്ഞു. മാത്രമല്ല ജയലളിത ഗുരുതരമായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കാതിരുന്നത് അന്വേഷിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. അപകടകരമായ മരുന്നുകളാണ് ആശുപത്രിയില്‍ വെച്ച് ജയലളിതയ്ക്കു നല്‍കിയിരുന്നതെന്നും ശങ്കര്‍ ആരോപിക്കുന്നു.

തമിഴ്നാട് രാഷ്ട്രീയം പ്രതിസന്ധിയിലായിരിക്കെ ഇത്തരമൊരു വെളിപ്പെടുത്താന്‍ നടത്തിയതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും ശങ്കര്‍ വ്യക്തമാക്കി. പനീര്‍ശെല്‍വത്തിന്റെയോ ശശികലയുടേയോ ഭാഗം ചേരുന്നില്ലെന്നും സംസ്ഥാനത്തിന്റെ ഉന്നതി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News