Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാർഖണ്ഡ്: ചർഖണ്ഡിൽ 13 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനച്ചൻ പീഡിപ്പിച്ച് കൊലപെടുത്തി.ഈ സംഭവം ഒളിപ്പിച്ചുവെക്കാൻ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും കൂട്ടുനിന്നു.രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു.അമ്മയെയും അമ്മാവനെയും പോലീസ് തിരയുകയാണ്.ജംഷേദ്പൂരിലാണ് സംഭവം.
പെണ്‍കുട്ടിയെ മരിച്ച നിലയിലാണ് രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചത്.അടിവയറ്റിൽ കലശലായ വേദനയെതുടർന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ അതിചെന്നാണ് ഇവർ പറഞ്ഞത്.എന്നാൽ,പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി ബാലാൽസംഗത്തിന് ഇരയായതായി തെളിഞ്ഞു.
രണ്ടാനച്ഛൻ 35-കാരനായ പിന്റു സിങ് മകളെ ബലാൽസംഗം ചെയ്തതായി ചോദ്യം ചെയ്യലിൽ പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് സമ്മതിച്ചു .ഇതേതുടർന്ന് പിന്റു സിങ്ങിനെ പോലിസ് കാസ്റ്റടിയിലെടുത്തു.മുൻപും പിന്റു പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ ബോധ്യമയതായി പോലീസ് പറഞ്ഞു.
ഘോരബന്ധ സ്കൂളിലെ ഏഴംക്ലാസ് വിദ്യാർഥിയാണ് മരിച്ച പെണ്‍കുട്ടി.പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക
പീഡനങ്ങൾക്ക് വിധേയയക്കിയിരുന്നത് അമ്മയ്ക്കും അറിയാമായിരുന്നെങ്കിലും കുടുംബത്തിൻറെ അന്തസ്സ് ഓർത്ത് ഈ വിവരം ഇരുവരും പുറത്ത് പറഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.കുറ്റകൃത്യം ഒളിപ്പിച്ചു വെച്ചതിന് ഇരുവർക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്.
Leave a Reply