Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ :അധ്യാപികയുടെ മര്‍ദ്ദനമേറ്റ് പത്ത് വയസ്സുകാരന്‍ മരിച്ചു.ഇറ്റാവയിലെ അഭിനയപുര പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഞ്ജു പ്രതാപ് സിംഗ് ആണ് അധ്യാപികയുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്.2013 ജൂലൈ 26 ന് ടീച്ചർ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇക്കാര്യം വീട്ടില്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തി.എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു .ആഗസ്റ്റ് 13 ന് കുട്ടി മരിച്ചു. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് പിതാവ് അരവിന്ദ് കുമാര്‍ കുട്ടിയെ മര്‍ദ്ദിച്ച മമ്ത റാണി എന്ന അധ്യാപികയ്‌ക്കെതിരെ കേസ് കൊടുത്തു . കുട്ടിയുടെ തലയിലും കഴുത്തിലും മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്‌കൂളില്‍ എത്തി അധ്യാപകരുടേയും അഞ്ജുവിന്റെ സഹപാഠികളുടേയും മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ ആരോപണം തെറ്റാണെന്നും ജൂലൈ മാസത്തില്‍ കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലായിരുന്നെന്നും വീട്ടില്‍ കളിക്കവേയാണ് കുട്ടിക്ക് വീണു പരിക്കേറ്റതെന്നും സ്ക്കൂളിലെ പ്രധാന അധ്യാപിക പറയുന്നു.
Leave a Reply