Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഞായറാഴ്ച ബസ് ബൈക്കിലിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ബൈക്ക് യാത്രികന്‍ ബസ് ഡ്രൈവറെ തലക്കടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വീസിലെ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടു.
പശ്ചിമ ഡല്‍ഹിയിലെ കരംപുരയില്‍നിന്നു ഹരിയാനയിലെ ബഹാദുര്‍ഗറിലേക്കുള്ള ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ ഡ്രൈവറായ ഹരിയാന സ്വദേശി അശോക് കുമാര്‍ (42) ആണ് ബൈക്ക് യാത്രികന്‍്റെ ക്രൂര മര്‍ദനമേറ്റ് മരിച്ചത്.
ഞായറാഴ്ച 9.30 നു പശ്ചിമ ഡല്‍ഹിയിലെ മുന്‍ഡ്കയിലാണ് മനുഷ്യത്വ രഹിതമായ സംഭവം നടന്നത് . ബസ് ബൈക്കിലിടിക്കുകയും ബൈക്കിലുണ്ടായിരിന്ന യുവാവും അമ്മയും റോഡില്‍ മറിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന്, ബൈക്ക് യാത്രികനും ബസ് ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ബൈക്ക് യാത്രികന്‍ വിജയ് ബസ് ഡ്രൈവറെ മര്‍ദിക്കുകയും തലക്ക് ഹെല്‍മെറ്റുകൊണ്ട് അടിക്കുകയുമായിരുന്നു.
യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഡല്‍ഹി സര്‍ക്കാര്‍ അശോക് കുമാറിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.
Leave a Reply