Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഢ്:വിവാഹ മണ്ഡപത്തിൽ വച്ച് വധുവിന്റെ ആവശ്യം കേട്ട് എല്ലാവരും ഞെട്ടി.എന്നാല്‍ ഭര്‍ത്താവ് ഭാര്യയുടെ ആവശ്യം നടപ്പാക്കാമെന്ന് സമ്മതിച്ചു. തന്റെ വിവാഹത്തിനൊപ്പം മറ്റ് 11 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പണം ചെലവിടണമെന്നായിരുന്നു വധുവിന്റെ ആവശ്യം.ഹരിയാനയിലെ ഭിവാനിയിലെ ബിലാവല്‍ ഗ്രാമത്തിലെ അധ്യാപകന്റെ മകളായ പൂനവും ഝാജറിലെ സന്ദീപ് കുമാറും തമ്മിലായിരുന്നു വിവാഹം. കതിര്‍മണ്ഡപത്തില്‍ വലംവയ്ക്കാനൊരുങ്ങവെയാണ് ചടങ്ങുകള്‍ നടത്തുന്നതിനു മുന്‍പ് 11 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവു വഹിക്കണമെന്ന് പൂനം സന്ദീപിനോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ സന്ദീപ് അതിനു സമ്മതിക്കുകയായിരുന്നു. കാര്യമറിഞ്ഞ ജനക്കൂട്ടവും ഇരുവര്‍ക്കും അനുഗ്രഹങ്ങള്‍ നേര്‍ന്നു. ബിരുദാനന്തര ബിരുദം നേടിയ പൂനം പ്രദേശത്തെ ഒരു സാമൂഹികപ്രവര്‍ത്തകന്റെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. കുറച്ചുനാളുകള്‍ക്കുമുന്‍പ് ഭിവാനിയില്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ ഈ രീതി അവലംബിച്ച് പെണ്‍ ഭ്രൂണഹത്യ നടത്തില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ കാരണമെന്ന് പൂന പറയുന്നത്.
Leave a Reply