Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംബല്‍പുര്‍ : ബീഹാറിനെ നടുക്കിയ സംഭവമായിരുന്നു സ്‌കൂള്‍ഭക്ഷ്യവിഷബാധ.അതിനുശേഷമിതാ വീണ്ടും ദാരുണമായ ദുരന്തം. ഇത്തവണ ഒഡീഷ്യയിലെ സംബല്‍പൂര്‍ എന്നസ്ഥലത്താണ് ദാരുണമായ ദുരന്തം അരങ്ങേറിയത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കയി ഒരുക്കിയഉച്ചഭക്ഷണ പാത്രത്തില്‍ വീണ് എട്ടുവയസ്സുകാരി മരിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ തിളച്ച മുട്ടക്കറിയുടെ പാത്രത്തില്‍ വീണാണ് കുട്ടി മരിച്ചത്. ഗീരീഷ്ചന്ദ്രപൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ബോര്‍ഡിങ് സ്‌കൂളിലാണ് അപകടം നടന്നത്. മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ബനിത ഉച്ചഭക്ഷണം വാങ്ങാന്‍ തിരക്കുകൂട്ടുന്നതിനിടെയാണ് തിളച്ചകറിയില്‍ വീണത്.70 ശതമാനം പൊള്ളലേറ്റിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തൽ.വിവരമറിഞ്ഞ നാട്ടുകാര്‍ റോഡുകള്‍ ഉപരോധിച്ചു. സ്‌കൂള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണം എന്ന് പറ്ഞ്ഞാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ഉന്നത ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
Leave a Reply