Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ സമയത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി സ്ഥിതീകരിച്ചു.ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ബന്ദികളാക്കാനും ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞ നടക്കുന്നതിൻറെ മൂന്നു ദിവസം മുമ്പ് ആയുധധാരികളായ ഒരു സംഘം ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചിരുന്നു.റോക്കറ്റ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവർ അന്ന് ആക്രമണം നടത്തിയിരുന്നത്.ഇതേ രീതിയിൽ മോഡിയുടെ മെയ് 26 ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും ആക്രമണം നടത്താനായിരുന്നു പദ്ധതി.മികച്ച പരിശീലനം ലഭിച്ച നാല് അക്രമികളുടെയും കൈയില്‍ എകെ 47 തോക്ക് ഉണ്ടായിരുന്നു. ഇവരുടെ കയ്യിൽ നിന്നും ഒരു മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.ഈ മൊബൈലുകൾ പരിശോധിച്ചപ്പോൾ ബിബിസി, അരൈന തുടങ്ങിയ ടിവികളുടെയും കാബൂളിലെ ഇന്ത്യന്‍ എംബസിയുടേയും ഫോണ്‍ നമ്പറുകൾ ഇതിൽ നിന്നും കണ്ടെത്തി.അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതില്‍ പാക് ചാരസംഘടന ഐഎസ്ഐ്ക്കും തീവ്രവാദി ഗ്രൂപ്പുകള്‍ക്കും അത്ര പിടിക്കാത്തതാവാം ആക്രമണങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply