Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജല്‍പായ്ഗുരി: ദാരിദ്ര്യവും പട്ടിണിയും കാരണം 13,000 രൂപയ്ക്ക് അമ്മ നവജാത ശിശുവിനെ വിറ്റു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം . ഗൗരിദാസ് എന്ന യുവതിയാണ് തന്റെ നാലാമത്തെ ആണ്‍കുഞ്ഞിനെ വിറ്റത്.ഗൗരിയ്ക്ക് ആണ്‍കുഞ്ഞിനെ കൂടാതെ മൂന്നു പെണ്‍മക്കളുണ്ട്. ഇവരുടെ ഭര്‍ത്താവ് ഏതാനും മാസം മുന്‍പ് ഉപേക്ഷിച്ചുപോയതോടെ കുടുംബത്തിന്റെ സംരക്ഷണം ഗൗരിയുടെ ചുമലിലായി. ഗൗരിയുടെ അമ്മ തെരുവില്‍ യാചിച്ചുകിട്ടുന്ന പണം കൊണ്ടാണ് ഗൗരിയും കുട്ടികളും ഇപ്പോള്‍ കഴിയുന്നത്.ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം കുറച്ചുദിവസം ജോലി ചെയ്തുവെങ്കിലും അതിന്റെ പണം ലഭിച്ചില്ലെന്നും ഗൗരി പറഞ്ഞു. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി ഉടനെ പ്രദേശിക ഭരണകൂടം ഇടപെടുകയും കുട്ടിയെ കണ്ടെത്തി ഗൗരിയെ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു . എന്നാല്‍ കുട്ടിയെ ഏറ്റെടുക്കാന്‍ ഗൗരി തയ്യാറായില്ല.കുഞ്ഞിനെ നോക്കാന്‍ തനിക്ക് ശേഷിയില്ലെന്നും സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറായാല്‍ കുട്ടിയെ ഏറ്റെടുക്കാമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ കുറച്ച് അരിയും പരിപ്പും പഞ്ചസാരയും നല്‍കാന്‍ മാത്രമാണ് പ്രദേശിക ഭരണകൂടത്തിന് കഴിഞ്ഞതെന്ന് ഗൗരി പറഞ്ഞു.കുട്ടി ഇപ്പോള്‍ ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണ്. മഴക്കാലത്ത് അമ്മ ഭിക്ഷയെടുക്കാന്‍ പോകാത്തതുകൊണ്ട് കുട്ടികളടക്കം മുഴു പട്ടിണിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഗൗരിയ്ക്ക് മനസ്സുമാറി കുട്ടിയെ ഏറ്റെടുക്കാന്‍ അധികൃതര്‍ 60 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ഗൗരി കുട്ടിയെ ഏറ്റെടുത്തില്ലെങ്കില്‍ ദത്തുനല്‍കാനാണ് അധികൃതരുടെ തീരുമാനം.
Leave a Reply