Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍::; സെര്‍ബ് എക്സ്പ്രസ് തുടര്‍ച്ചയായ 13 ാ ഗ്രാന്‍ഡ്സ്ളാം സെമിയില്‍ ഇടം നേടി. നൊവാക് ദ്യോകോവിച് സെമിയില്‍. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക് റിപ്പബ്ളിക്കിൻറെ തോമസ് ബെര്‍ഡിചിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് സെര്‍ബ് എക്സ്പ്രസ് സെമിയില്‍ ഇടം നേടിയത്. സെമിയില്‍ അര്‍ജന്‍റീനയുടെ എട്ടാം സീഡ് യുവാന്‍ മാര്‍ടിന്‍ ഡെല്‍പോട്രോയെ നേരിടും. ആദ്യ രണ്ടു സെറ്റും തോററ ശേഷം മറെ പിന്നീട് പൊരുതിക്കയറുകയായിരുന്നു. പോളണ്ടിൻറെ ജെര്‍സി ജാനോവിച്ചാണ് സെമിയില്‍ ആതിഥേയ താരമായ മറെയുടെ എതിരാളി.മുന്‍ യു.എസ് ഓപണ്‍ ചാമ്പ്യനായ ഡെല്‍ പോട്രോയുടെ ആദ്യ വിംബ്ള്‍ഡണ്‍ സെമി ഫൈനലാണിത്. വനിതാ സിംഗ്ള്‍സ് സെമിയില്‍ ഇന്ന് സബിനെ ലിസികി ആഗ്നെസ്കാ റാഡ്വാന്‍സ്കയെയും, മരിയന്‍ ബര്‍തോളി കേഴ്സറ്റന്‍ ഫ്ളിപ്കെന്‍സിനെയും നേരിടും.മിക്സ്ഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-റുമേനിയയുടെ ഹോറിയ തകാവു സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ എറിക് ബുട്റാക്-ഫ്രാന്‍സിന്‍െറ അലിസെ കോര്‍ണറ്റ് സഖ്യത്തെ 6-1, 7-5 സ്കോറിന് തോല്‍പിച്ചാണ് സാനിയ കൂട്ടുകെട്ട് ക്വാര്‍ട്ടറിലത്തെിയത്. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ചൈനയുടെ ജി സെങ് സഖ്യവും ക്വാര്‍ട്ടറില്‍ കടന്നു.
Leave a Reply