Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിലി : 92 കാരിയുടെ വയറ്റില്‍ 50 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തെ കണ്ടെത്തി. എസ്റ്റെല മെലന്‍ഡെസ എന്ന 92 കാരിയുടെ വയറ്റിലാണ് അമ്പത് വയസ്സ് പ്രായമുള്ള ഭ്രൂണത്തെ ഡോക്ടർമാര് കണ്ടെത്തിയത്. അടുത്തിടെയുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ എസ്റ്റെല പതിവ് ചെക്കപ്പുകളുടെ ഭാഗമായി എക്‌സറേ എടുത്തിരുന്നു. എക്‌സറേയിലാണ് രണ്ട് കിലോ തൂക്കം വരുന്ന ഭ്രൂണത്തെ അടിവയറ്റില്‍ കണ്ടെത്തിയത്.ഏഴ് മാസത്തോളം വളര്‍ച്ചയുളള ഭ്രൂണമാണ് കട്ടിയായ നിലയില്‍ കണ്ടെത്തിയത്.ആരോഗ്യ രംഗത്ത് വളരെ അപൂർവമായി മാത്രം നടക്കുന്ന കാര്യമാണിത്. ഈ അവസ്ഥയെ ലിത്തോപീഡിയന്‍ എന്നാണ് വിളിക്കുന്നത്. ഗര്‍ഭാവസ്ഥയിലിരിക്കെ ജീവന്‍ നഷ്ടപ്പെടുന്ന ഭ്രൂണം ഗര്‍ഭാശയത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് ലിത്തോപീഡിയന്‍.ആസ്പത്രി ഡയറക്ടര്‍ മാക്രോ വര്‍ഗാസ് ലാസോ ഇതിനെ അസാധാരണങ്ങളില്‍ അപൂര്‍വ്വമായ കേസെന്നാണ് വിശേഷിപ്പിച്ചത്.എസ്റ്റെല മെലന്‍ഡെസയുടെ വയറ്റിൽ ഭ്രൂണം കണ്ടത്തിയെങ്കിലും എസ്റ്റെലയുടെ പ്രായം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഇതിനെ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വേണ്ടെന്ന് വച്ചിരിക്കുകയാണ്. തന്റെ പിറക്കാതെ പോയ മകനും ഒരുമിച്ചു തന്നെ കഴിയുകയാണ് ഇപ്പോഴും ഈ മുത്തശ്ശി .
–
–
Leave a Reply