Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിധി കിട്ടാന്‍ 9 വയസ്സുകാരനെ കൊന്ന് കണ്ണുകളും വൃക്കകളും തിന്ന മന്ത്രവാദിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ എട്ടാം തിയ്യതി മഹാരാഷ്ടയിലെ വാര്‍ധയിലാണ് ക്രൂരമായ സംഭവം നടന്നത്. നിധി കണ്ടെത്താൻ ഓട്ടോറിക്ഷ ഡ്രൈവറായ ആസിഫ് ഷാ ഏലിയാസ് മുന്നാ പത്താനാണ് ഒമ്പത് വയസ്സുകാരനായ ആസിഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഭക്ഷിച്ചത്. വാർദയിലെ വാദർ വാസ്റ്റി പ്രദേശത്തെ ആളൊഴിഞ്ഞ മൈതാനത്ത് വെച്ചാണ് കൊലപാതകം നടന്നത്. കുട്ടിയുടെ കണ്ണുകളും വൃക്കകളും മാറ്റിയ ശേഷം ആസിഫ് നഗരത്തിന് പുറത്തുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ട് പോകുകയും പൂജയ്ക്ക് മുമ്പ് അത് പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് കുട്ടിയെ ആസിഫിനൊപ്പം കണ്ടതായി ഒരു ദൃക്‌സാക്ഷി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. നിധി കണ്ടെത്താന്‍ പ്രത്യേക സിദ്ധി നേടാന്‍ താന്‍ ശ്രമിക്കുകയാണെന്ന് അന്ന് ആസിഫ് അയാളോട് വെളിപ്പെടുത്തിയിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ ബലി കഴിച്ചാല്‍ മാത്രമെ നിധി കണ്ടെത്താനാകുകയുള്ളൂവെന്ന് പറഞ്ഞ് ആസിഫിനെ കൊല നടത്താന്‍ പ്രേരിപ്പിച്ച മറ്റ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply