Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ അടിച്ചുകൊന്ന സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു.വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്റെ മകൻ കിരൺ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതി ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മറ്റു പ്രതികളെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് വക്കം തൊപ്പിക്കവിളാകം റെയില്‍വേഗേറ്റിന് സമീപമാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.
ബൈക്കില്‍ വരികയായിരുന്ന മണക്കാട്ട് വീട്ടില്‍ ഷബീറിനെ (23)യും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അക്രമിസംഘം തടഞ്ഞുവച്ച് മരക്കഷ്ണം ഉപയോഗിച്ച് അടിക്കുകയായിരുന്നു. മാരകമായ മർദ്ദനമേറ്റ ഷബീർ തിങ്കളാഴ്ച ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സുഹൃത്ത് ഉണ്ണികൃഷ്ണൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതുകൊണ്ട് തന്നെ പ്രതികളെ എളുപ്പം പിടികൂടാൻ അത് സഹായകമായി.
Leave a Reply