Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:06 pm

Menu

Published on March 23, 2018 at 1:35 pm

വിവാഹത്തലേന്ന് വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച് ജാതിയുടെ പേരിൽ ഒരു ദുരഭിമാനക്കൊല

dad-kills-girl-on-day-before-marriage

അരീക്കോട്: പൊതുവെ കേരളത്തിൽ ഇല്ലാത്തതും, കേട്ടുകേൾവി മാത്രവുമായുള്ള ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകമാണ് മലപ്പുറത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് വിവാഹത്തലേന്ന് രാജൻ മകൾ ആതിരയെ കുത്തിക്കൊന്ന സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ആതിരയുടെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. ജാതിയില്‍ താഴ്ന്ന യുവാവുമായി ആതിരയ്ക്കുണ്ടായിരുന്ന പ്രണയത്തിനോടുള്ള എതിര്‍പ്പാണ് രാജനെക്കൊണ്ട് ഈ ക്രൂരത ചെയ്യപ്പിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര, പഠന കാലം മുതല്‍ക്കേ ബ്രിഗേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിഗേഷ് സൈനികനാണ്. വിവാഹക്കാര്യം ഇരുവരും വീട്ടില്‍ അറിയിച്ചത് ആതിരയുടെ വീട്ടില്‍ വൻ എതിർപ്പുകൾ ഉണ്ടാക്കി. ഇരുവരുടേയും ജാതി വേറെയാണ് എന്നതായിരുന്നു പ്രശ്നം. തിയ്യ ജാതിക്കാരിയായ ആതിര പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ബ്രിഗേഷിനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് ഒട്ടും യോജിക്കാൻ സാധിച്ചില്ല.

വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം സമ്മതമായിരുന്നപ്പോഴും രാജന്‍ ഈ പ്രണയത്തേയും വിവാഹത്തേയും ശക്തമായി എതിര്‍ത്തു. അച്ഛന്‍ സമ്മതിക്കില്ല എന്ന മനസ്സിലായതോടെ ആതിരയും ബ്രിഗേഷും രജിസ്റ്റര്‍ മാര്യേജ് എന്ന വഴി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇതറിഞ്ഞ രാജന്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ വിഷയം പോലീസ് സ്‌റ്റേഷനിലെത്തുകയും, പോലീസുകാരുടെ ഇടപെടലില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തി കൊടുക്കാം എന്ന തീരുമാനത്തിലേക്ക് എല്ലാവരും എത്തി. രാജന് ഈ തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടതായി വന്നു.

ഇതേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി വന്ന ആതിരയ്ക്ക് തന്നെ അച്ഛന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നു. കാരണം, അവളെ വെച്ചേക്കില്ലെന്ന് രാജന്‍ പലപ്പോഴായി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നു.

വ്യാഴാഴ്ച ബന്ധുക്കളെല്ലാം വീട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം, രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയ രാജന്‍ വീട്ടിലെത്തി മകളുമായി വഴക്കിട്ടു. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ഭയന്ന ആതിര ബന്ധുവിനൊപ്പം അയല്‍വീട്ടിലേക്ക് മാറി. എന്നാല്‍ അപ്പോഴേക്കും ആതിരയെ കൊലപ്പെടുത്താന്‍ രാജന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.

അച്ഛനെ ഭയന്ന് വാതില്‍ അടച്ച് അകത്തിരിക്കുകയായിരുന്നു ആതിരയെ കത്തിയുമായി പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിത്തുറന്നു. ഭയന്ന് നിലവിളിച്ച ആതിരയ്ക്ക് എന്തെങ്കിലും ചെയ്യാനാകും മുന്‍പേ രാജന്‍ കത്തി മകളുടെ നെഞ്ചില്‍ തന്നെ കുത്തിയിറക്കി.

സംഭവ സമയത്ത് ആതിര നിന്നിരുന്ന അയല്‍വീട്ടില്‍ വീട്ടമ്മയായ സ്ത്രീയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർക്ക് രാജനെ തടയാൻ സാധിച്ചില്ല. നിലവിളി കേട്ടോടി വന്ന ബന്ധുക്കളേയും അയല്‍ക്കാരെയും രാജന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. നെഞ്ചില്‍ ആഴത്തിൽ കുത്തേറ്റ് ചോര വാര്‍ന്ന ആതിര ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News