Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബാങ്കുരയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്തുന്ന കാന്ത സര്‍ക്കാര്‍ എന്ന തന്ത്രിയാണ് ബാലികൊടുക്കാനായി കുഞ്ഞിന്റെ തലയില്‍ വാളുകൊണ്ട് വെട്ടിയ ശേഷം ചോര കുടിച്ചത്. കൊല്‍ക്കത്ത നഗരത്തില്‍ നിന്നും ബാങ്കുരയിലെ സല്‍ത്തോറയിലെത്താൻ 220 കിലോമീറ്റർ ദൂരമുണ്ട്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ തന്ത്രിയെ മര്‍ദ്ദിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയായ ലക്ഷ്മികാന്ത സര്‍ക്കാരിനെ വധശിക്ഷയ്ക്ക് വിധിച്ചു. ബാങ്കുര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
Leave a Reply