Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടില്‍ കളിക്കുന്നതിനിടയിലാണ് നാസര്‍ മുഹമ്മദിന്‍റെ മൂത്ത മകന്‍റെ പന്ത് അയൽക്കാരന്റെ വീടിന്‍റെ മുകളില്‍ വീണത്. പന്ത് എടുക്കാനായി പോയ എട്ടുവയസുകാരന്‍ പക്ഷെ തിരിച്ചു വരുന്നത് ആകെ അങ്കലാപ്പോടെയായിരുന്നു.
പന്ത് തിരയവേ അയൽക്കാരന്റെ വീട്ടിലെ പെട്ടിയിൽ താൻ പേടിപ്പെടുത്തുന്ന ഒരു പാവയെ കണ്ടെന്നു പിതാവിനോട് പറയുകയും തുടർന്ന് വീട്ടുകാർ പെട്ടി പൊളിച്ചതോടെ പെട്ടിക്കുള്ളില്‍ ഒന്നര വര്‍ഷം മുന്‍പ് കാണാതായ തന്‍റെ ഇളയ മകന്‍റെ ജീര്‍ണിച്ച മൃതദേഹമാണ് എന്ന് മനസ്സിലായത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം.
2016 ഡിസംബര്‍ ഒന്നിനാണ് ബാര്‍ബര്‍ ആയ നാസര്‍ മുഹമ്മദിന്‍റെ ആറുമക്കളില്‍ അഞ്ചാമത്തെ ആളായ മുഹമ്മദ് സെയ്ദിനെ കാണാതാകുന്നത്. സ്കൂള്‍ വിട്ടുവന്ന് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സെയ്ദിനെ കാണാതാവുന്നത്. കുട്ടിക്കായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ചിലര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് നാസര്‍ മുഹമ്മദിനെ ബന്ധപ്പെട്ടെങ്കിലും കുട്ടിയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ടടി നീളവും വീതിയുമുള്ള പെട്ടിയില്‍ ചുരുണ്ടു കൂടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ ദിവസം ധരിച്ച യൂനിഫോം ആയിരുന്നു വസ്ത്രം. നാസറിന്‍റെ അയല്‍വാസിയും അടുത്ത സുഹൃത്തുമായ മുഹമ്മദ് മൊമീന്‍റേതാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പെട്ടി. ഇയാള്‍ക്ക് ആരോ സമ്മാനിച്ച പെട്ടിയാണിത്. എന്നാല്‍ പെട്ടി തനിക്ക് ലഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ തുറന്ന് നോക്കീട്ടില്ലെന്ന് മൊമീന്‍ പറയുന്നു.എന്തായാലും മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് വീട്ടുകാരും പോലീസും.
Leave a Reply