Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : ബാഗ്ലൂര്‍ -ഗുവാഹത്തി എക്‌സ്പ്രസില്‍ ബോംബ് വെച്ചതായി സംശയിക്കപ്പെടുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.തമിഴ് നാട് പോലീസാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.ഈ സ്ഫോടനത്തിൽ രണ്ടു യുവതികൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ ഉടനെ ഒരാൾ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യം സിസിടിവിയിൽ വ്യക്തമായി കാണാം.ഇയാൾ തന്നെയാണോ ബോംബ് വെച്ചതെന്ന് സംശയമുണ്ട്.ട്രെയിൻ 90 മിനിറ്റ് വൈകിയാണ് സ്റ്റേഷനിലെത്തിയത്.അത് കൊണ്ട് തന്നെ ചെന്നൈയില്‍ വച്ച് പൊട്ടാനുള്ള തരത്തിലായിരുന്നില്ല ബോംബ് സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു.
–
Leave a Reply