Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾ നടത്തിയിരുന്ന ദമ്പതിമാരെ ചെന്നൈയിൽ നിന്നും പൊലീസ് പിടികൂടി. സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ ദമ്പതികളാണ് സൈബര്‍ പോലീസിന്റെ വലയിലായത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്ന രണ്ട് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൈബർ ക്രൈം സെല്ലിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് അറസ്‌റ്റ് നടന്നത്. അന്വേഷണത്തിൽ നിന്ന് സിദ്ധാർത്ഥ വേലു, ഭാര്യ പ്രിസില്ല മാർഗരറ്റ് ധനരാജ് എന്നിവരാണ് വെബ്സൈറ്റ് നടത്തുന്നതെന്നും ഇരുവരുടെയും ഇ – മെയിൽ ഐഡികൾ വെബ്സൈറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. വെബ്സൈറ്റുകളിൽ ഒന്നിൽ അംഗത്വത്തിനായി ലഭിച്ച രണ്ടരകോടിയോളം രൂപ സിദ്ധാർത്ഥ് വേലുവിന്റെ ബാംഗ്ലൂരിലുള്ള ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ട്. ഐ.ടി നിയമപ്രകാരം ഇവർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളുടെ ചെന്നൈയിലുള്ള വീട്ടിലും തെരച്ചിൽ നടത്തി. രണ്ടു വെബ്സൈറ്റുകളുമായി പ്രതികൾക്കുള്ള ബന്ധം സ്ഥിരീകരിക്കുന്ന വസ്‌തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
Leave a Reply