Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമളി: പതിനാലു വയസുകാരിയുടെ വിവാഹ നിശ്‌ചയം നടത്താനൊരുങ്ങിയ വീട്ടുകാരുടെ ശ്രമം പോലീസും ചൈല്‍ഡ്‌ലൈന്‍ അധികൃതരും ചേർന്ന് തടഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച തമിഴ് പെണ്‍കുട്ടിയുടെ വിവാഹമാണ് അച്ഛനും പിതൃസഹോദരിയും ചേർന്ന് നടത്താൻ ശ്രമിച്ചത്.അമ്മ നേരത്തെ തന്നെ മരിച്ചതിനാൽ ഇളയ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.തമിഴ് നാട്ടിലെ ആചാരമനുസരിച്ച് അമ്മാവന്മാരാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാറുള്ളത്.ഈ രീതി പിന്തുടര്‍ന്നാണ് പതിനാലുകാരിയെ അമ്മാവന് വിവാഹം ചെയ്തു കൊടുക്കാൻ പിതാവ് തീരുമാനിച്ചത്.കുമളി റോസാപ്പൂക്കണ്ടത്തെ വീട്ടില്‍ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതറിഞ്ഞ അംഗന്‍വാടി ജീവനക്കാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് കുമളി എസ് ഐ പി.ടി.ജോസഫും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പിതാവുമായി സംസാരിച്ച് വിവാഹത്തില്‍നിന്നു പിന്തിരിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ ആർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബം പോലീസ് നിരീക്ഷണത്തിൽ ആണ്.
Leave a Reply