Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇൻഡോർ : കസ്റാവാഡിൽ ജി.ആർ.വൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിലെ അവസാന വർഷ വിദ്യാർത്ഥിനിയായ നിധി അഗർവാൾ(23)ിനെ സഹപാഠികൾ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ നിധിയുടെ സഹപാഠികളായ അങ്കിത് റാത്തോർ(21) അക്ഷയ് ജോഷി (22) വിശാൽ ചൗധരി (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാളുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് ഈ ദുർവിധി നിധിക്ക് നേരിടേണ്ടി വന്നത്. 90 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധി ഉടൻ തന്നെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ശനിയാഴ്ച്ച നിധി വീട്ടിൽ ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ പ്രതികൾ കോളേജിലെ ഒരു ചടങ്ങിനു ക്ഷണിക്കാൻ എത്തിയതാണെന്ന് പറഞ്ഞു വീട്ടിൽ കയറി വാതിലടച്ച ശേഷം പീഡിപ്പിക്കുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. നിലവിളി കേട്ട അയൽക്കാരും മറ്റും ആണ് നിധിയെ ആശുപത്രിയിൽ എത്തിച്ചത്. നിധിയുടെ മരണ മൊഴിയിൽ ആണ് മൂവരുടെയും പേരുകൾ നിധി പറഞ്ഞത്. പോസ്റ്റ്മൊർട്ടം നടത്തിയപ്പോൾ നിധിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതിനിടെ പോലീസിനെ വിവരമറിയിക്കുകയും പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു.
Leave a Reply